Showing posts with label യോഗ. Show all posts
Showing posts with label യോഗ. Show all posts

Tuesday, June 12, 2012

യോഗയിലൂടെ കാഴ്ചശക്തി കൂട്ടാം

Part-6

       കാഴ്ചക്കുറവിനുള്ള കാരണങ്ങള്‍ പലതാണ്. കൃത്രിമവും അനാരോഗ്യകരവുമായ വെളിച്ച സംവിധാനവും നിത്യേന കൂടുതല്‍ സമയം ടെലിവിഷന്‍ നോക്കിയിരിക്കലും കണ്ണിന്റെ കാഴ്ചയെ ബാധിക്കും. പോഷകാഹാരങ്ങള്‍ കുറഞ്ഞ ആഹാരം, കണ്‍ മാംസപേശികളുടെ ബലക്ഷയം, പ്രായം എന്നിവയും കാഴ്ചക്കുറവിനുള്ള കാരണങ്ങളാണ്. ഇവയെ ശരിപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്.

ഗുരുത്വമേറിയ, ദഹനത്തിന് പ്രയാസകരമായ, കൂടുതല്‍ കൊഴുപ്പും മസാലകളുമടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുക. ജങ്ക്ഫുഡ്, ടിന്‍ഫുഡ് എന്നിവ നിശ്ശേഷം ഉപേക്ഷിക്കുക. സസ്യഭക്ഷണം ശീലമാക്കുക. മനോ വിശ്രമം, ടെന്‍ഷനുള്ളപ്പോള്‍ അല്‍പ്പസമയത്തെ വായന പോലും കണ്ണിന് കേടാണ്. നല്ല ആസനത്തിലുരുന്നേ വായിക്കാനും എഴുതാനും പാടുള്ളൂ. മനസിനും മാംസപേശികള്‍ക്കും വിശ്രമം നല്‍കാന്‍ അല്പനേരം ശവാസനം അഭ്യസിക്കുന്നത് നല്ലതാണ്. ആവശ്യത്തിനേ കണ്ണട ഉപയോഗിക്കാവൂ. സദാ കണ്ണട ഉപയോഗിച്ചാല്‍ കാഴ്ച ക്രമപ്പെടുത്താനുള്ള കണ്ണുകളുടെ കഴിവ് നഷ്ടപ്പെടും. പ്രഭാതത്തിലും പ്രദോഷത്തിലും അല്‍പ്പസമയം മണലിലോ പച്ചപ്പുല്ലിലോ വെറും കാലില്‍ നടക്കാന്‍ പതിവായി ശീലിക്കണം. അത് കണ്ണിന്റെ കാഴ്ചശക്തി കൂട്ടും. കാരണം പാദങ്ങളിലേയും കാഴ്ചയുമായി ബന്ധപ്പെട്ട തലച്ചോറിലേയും ഞരമ്പുകള്‍ തമ്മില്‍ ബന്ധമുണ്ട്.

Saturday, June 9, 2012

യോഗ - ഗോമുഖാസനം

Part-5

        പ്രമേഹരോഗികള്‍ക്ക് ഗുണകരമായ ആസനമാണ് ഗോമുഖാസനം. ഈ ആസനം അഭ്യസിച്ചാല്‍ കടുത്ത പുറംവേദനയും തോള്‍വേദനയും ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഈ ആസനത്തിലൂടെ കഴുത്ത്, തോള്‍, പുറത്തെ മാംസപേശികള്‍, നെഞ്ച് മുതലായവയ്ക്ക് നല്ല വ്യായാമം ലഭിക്കുന്നു. ഇടുപ്പ് വേദനയ്ക്കും ഗോമുഖാസനം ഒരു ചികിത്സയാണ്. വൃക്കകള്‍ക്ക് ഉത്തേജനം ലഭിക്കുകയും ചെയ്യും.
ചെയ്യേണ്ട വിധം >
1. കാലുകള്‍ മുമ്പോട്ട് നീട്ടി നിവര്‍ന്നിരിക്കുക
2. വലത്തുകാല്‍ മടക്കി ഉപ്പൂറ്റി ഇടത്തേ പൃഷ്ഠത്തിന്റെ ഇടതുവശത്ത് കിടത്തിവയ്ക്കുക. ഇങ്ങനെ വയ്ക്കാന്‍ കാല്‍മുട്ട് അല്‍പ്പം പൊക്കണം.
3. ഇടത്തുകാല്‍ മടക്കി വലത്തേ തുടയുടെ മുകളില്‍ കൂടി ഏറ്റുത്ത് ഉപ്പൂറ്റി വലത്തെ പൃഷ്ഠത്തിന്റെ വലത്തുഭാഗത്ത് വയ്ക്കുക. ഇപ്പോള്‍ വലത്തേ മുട്ടിന്റെ മുകളിലാണ് ഇടത്തേ മുട്ട് വച്ചിരിക്കുന്നത്.
4. വലത്തുകൈ പുറകിലേക്കെടുത്ത് മുട്ടു മടക്കി, കൈ മലര്‍ത്തി വിരലുകള്‍ ഇടത്തേ തോളിന്റെ അടുത്തേയ്ക്ക് നീട്ടി പിടിയ്ക്കുക.
5. ഇടത്തു കൈ മുട്ടു മടക്കി, ചെവിയുടെ മുകളില്‍ കൈമുട്ടു പൊങ്ങി നില്‍ക്കത്തക്കവണ്ണം ചേര്‍ത്ത് പിടിച്ച്, വിരലുകള്‍ പുറത്തുകൂടി താഴേക്ക് ഇറക്കി നീട്ടി വലത്തെ കൈവിരലുകളില്‍ മുറുക്കി പിടിക്കുക.
കൈകളുടെ വിരലുകള്‍ അകത്തേയ്ക്ക് അല്‍പ്പം വളച്ചു പിടിച്ചാല്‍ വിരലുകള്‍ അന്യോന്യം ബന്ധിപ്പിക്കാനെളുപ്പമായിരിക്കും.
6. നട്ടെല്ലും കഴുത്തും തലയും ശരിക്ക് നിവര്‍ന്നിരിക്കണം.
7. കണ്ണടയ്ക്കുക. സ്വാഭാവികമായി ശ്വോസോച്ഛാസം ചെയ്യുക. മനസ് ശ്വോസോച്ഛാസങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
8. ഏതാനും സെക്കന്റ് ഈ നിലയില്‍ സ്ഥിതി ചെയ്തിട്ട് ഇതിന്റെ വിപരീതക്രമത്തില്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.
9. ഇനി കൈകാലുകള്‍ മാറ്റി ഈ മുറയില്‍തന്നെ മറ്റേവശവും ചെയ്യുക. (ഇടത്തേകാല്‍മുട്ടിന്റെ മുകളില്‍ വലത്തേമുട്ടും, വലത്തേ കൈ മുകളിലേക്കും ആക്കിക്കൊണ്ട്).

കടപ്പാട് : Janmabhumi

Friday, May 25, 2012

യോഗ - വജ്രാസനം

Part - 4

അടിവയറ്റിലെ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും നാഡി ഞരമ്പുകള്‍ക്കും ബലവും പുഷ്ടിയും ഉണ്ടാക്കുന്ന ആസനമാണ് വജ്രാസനം. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്ന ഈ ആസനം അഭ്യസിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഇത്തരക്കാര്‍ ഭക്ഷണാനന്തരം വജ്രാസനത്തില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിട്ട് സമയം വരെ ഇരിക്കുന്നത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍‌ക്രിയാസിനെ പ്രവ്യത്യുന്മുഖമാക്കുന്നതിന് സഹായകമായി ഭവിക്കുന്നു. ഹെര്‍ണിയ വരാതിരിക്കാനും വജ്രാസനം നല്ലതാണ്.
ചെയ്യേണ്ട വിധം
1. കാല്‍ രണ്ടും മുമ്പോട്ടുനീട്ടി നിവര്‍ന്നിരിക്കുക.
2. കാലുകള്‍ ഓരോന്നായി മടക്കി പുറകോട്ടെടുത്ത് പാദങ്ങള്‍ മലര്‍ത്തി അതാത് വശത്തെ പൃഷ്ടങ്ങളോട് ചേര്‍ത്തുവയ്ക്കുക.
3. കാല്‍മുട്ടുകള്‍ രണ്ടും ചേര്‍ത്ത് ശരിയായി നിവര്‍ന്നിരിക്കുക.
4. കൈകള്‍ നീട്ടി കാല്‍‌മുട്ടുകളില്‍ വിരലുകള്‍ ഒതുക്കി കമഴ്‌ത്തി വയ്ക്കുക.
5. മുഖം ശാന്തമായിരിക്കണം. പരിശീലനകാലത്ത് സ്വാഭാവികമായ ശ്വാസോച്ഛാസം ശ്രദ്ധിച്ചുകൊണ്ട് രണ്ട് മിനിട്ട് ഇരിക്കാന്‍ ശ്രമിക്കുക.
6. രണ്ട് പാദങ്ങളുടെയും ഇടയില്‍ പൃഷ്ടങ്ങള്‍ തറയില്‍ പതിഞ്ഞ് ഉറപ്പിച്ചിരിക്കണം.
വജ്രാസനത്തില്‍ ഇരുന്നുകൊണ്ട് പല ആസനങ്ങളും ചെയ്യാനുള്ളതുകൊണ്ട് അതില്‍ ക്രമേണ നല്ല പരിശീലനം വരുത്തണം.


Sunday, May 20, 2012

യോഗ - ആസനങ്ങള്‍

Part - 3 

പത്മാസനത്തിലേ ഭദ്രാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ മറ്റേതെങ്കിലും സൌകര്യപ്രദമായ രീതിയിലുള്ള ഇരിപ്പൂമുറയെ ആസനം എന്ന് വിളിക്കുന്നു. തപസ്, പൂജ (ആരാധന). ധ്യാനം എന്നിവ ചെയ്യുമ്പോള്‍ തപസ്വി നീണ്ടസമയം ശ്രദ്ധാപൂര്‍വ്വമായും സൌകര്യത്തോടെയും ഇരിക്കാന്‍ അഭ്യസിക്കണം. ഇപ്രകാരം ഇരിക്കാന്‍ കഴിയാത്തവരോ രോഗികളോ ആണെങ്കില്‍ അവര്‍ക്ക് കസേരയുടെയോ ചുവരുകളുടെയോ സഹായത്തോടെ പ്രാണായാമം, ധ്യാനം എന്നിവ ചെയ്യാം.
തപസ്സിനും ധ്യാനത്തിനും ആരാധനയ്ക്കും ഇരിപ്പ് മുറ അതിമുഖ്യമാണ്. ധ്യാനാരാധന ചെയ്യുമ്പോള്‍ നട്ടെല്ല് ശരിക്കും നിവര്‍ന്നിരിക്കണം. ഇരിയ്ക്കുന്നത് സമനിരപ്പായ നിലത്തായിരിക്കണം. വിദ്യുച്ഛക്തി പ്രവാഹത്തിന്റെ സുചാലകമല്ലാത്ത കുശപ്പുല്ലു കൊണ്ടുണ്ടാക്കിയ കുഷന്‍ ഇരിപ്പടമോ കമ്പിളിയോ സൌകര്യ പ്രദമാണ്. ആരാധനാ സ്ഥലം, ശുദ്ധവായു കിട്ടുന്നതും കൊതുക് മുതലായവ ഒന്നും ഇല്ലാത്തതുമായ ഏകാന്ത സ്ഥലമായിരിക്കണം. യോഗാസനം യോഗസിദ്ധാന്തത്തിന്റെ ഒരു ഭാഗം മാത്രമാണ്.

Wednesday, May 16, 2012

യോഗ - ആസനങ്ങള്‍ ചെയ്യാന്‍ ഉപയോഗ്യമായ നിയമങ്ങള്‍

Part - 2

ആസനങ്ങള്‍ രവിലെയും വൈകുന്നേരവും ചെയ്യാം. രണ്ടു നേരവും ചെയ്യാന്‍ സാധിക്കില്ലെങ്കിലും രാവിലെയാണ് കൂടുതല്‍ നല്ലത്. പ്രഭാത കര്‍മ്മങ്ങള്‍ നടത്തിയ ശേഷം വെറും വയറോടെ ആസനങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അഞ്ച്, ആറ് മണിക്കൂ‍റുകള്‍ക്ക് ശേഷം ചെയ്യാം. ആസനം ചെയ്യുന്നതിന് മുമ്പ് ശൌചാദികര്‍മ്മങ്ങളെല്ലാം നടത്തി കഴിഞ്ഞിട്ടുണ്ടാവണം.
പവിത്രവും പ്രശാന്തവും ഏകാന്തവുമായ സ്ഥലമാണ് ആസനങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലം. പച്ച പിടിച്ച മരങ്ങളുള്ള സ്ഥലം, പാര്‍ക്ക്, ഉദ്യാനം, ജലാശയം, നദീ തീരം എന്നിവ ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കരികിലും ആരോഗ്യത്തിന്

Sunday, May 6, 2012

ശ്രീ ശനീശ്വര സ്വാമി ക്ഷേത്രം


പാലക്കാട്‌ നഗരത്തിലാണ്‌ ചിരപുരാതനമായ വിത്തുണ്ണി ശനീശ്വരസ്വാമി ക്ഷേത്രം. ഇത്‌ തമിഴ്‌ വംശജരുടെ ക്ഷേത്രമാണ്‌. ശനീശ്വരക്ഷേത്രമെന്ന നിലയിലും വിശ്രുതമാണ്‌. എല്ലാ വിഭാഗം ജനങ്ങളും ആരാധനയ്ക്കെത്തുന്ന മഹാക്ഷേത്രവും പാലക്കാടിന്റെ യശസ്സിന്‌ മാറ്റു കൂടുന്നതാണ്‌ ഈ പ്രദേശത്തിന്റെ സംസ്കാരിക പൈതൃകം.
പാലക്കാട്‌ -ഒറ്റപ്പാലം റൂട്ടില്‍ നൂറാണി ജംഗ്ഷനില്‍ വിത്തുണ്ണി റോഡരുകിലാണ്‌ ശനീശ്വരസ്വാമി ക്ഷേത്രം. വലിയ ചുറ്റുമതിലിനോട്‌ ചേര്‍ന്നുള്ള ഗോപുരം. ഗോപുര മുകളില്‍ പാര്‍വ്വതി പരമേശ്വരന്മാരുടെ ശില്‍പം. അതിന്‌ വലതുവശത്ത്‌ ക്ഷേത്രകുളം. വിസ്തൃതമായ മുറ്റത്ത്‌ പഴക്കമുള്ള ആല്‍മരം. ശ്രീകോവില്‍ പ്രധാന ദേവന്‍ ശിവന്‍. കിഴക്കോട്ട്‌ ദര്‍ശനം. ശ്രീകോവിലിന്‌ രണ്ടു വാതിലുകള്‍. കിഴക്കും തെക്കുമായി. നന്ദികേശന്‍ അകത്തും പുറത്തുമുണ്ട്‌. മദ്ധ്യഭാഗത്ത്‌ അംബികയും, തെക്ക്‌ വിനായകനും വടക്ക്‌ വള്ളിദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുമുണ്ട്‌. 

Saturday, May 5, 2012

ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ശ്രീ. ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഊരുട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ഈ ക്ഷേത്രചൈതന്യത്തിന് സഹസ്രാബ്ദത്തോളം പഴക്കമുണ്ട് .മരുതുംകുഴി ജംഗ്ഷനില്‍ നിന്നാല്‍ ക്ഷേത്രം കാണാം. നേരെ എതിര്‍വശത്ത് ശ്രീ കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമുണ്ട് . പണ്ട് ഇവിടം വിസ്തൃമായ നെല്‍പ്പാടങ്ങളായിരുന്നുവെന്നും അതിന്റെ മരതകാന്തിയില്‍ നിന്നാണ് മരുതംകുഴി എന്ന് ഈ സ്ഥലത്തിന് പേരുണ്ടാവാന്‍ കാരണമെന്നും പറയപ്പെടുന്നു. ക്ഷേത്രമുറ്റത്ത് മനോഹരമായ ഗോപുരം. അതിനടുത്ത്

Friday, May 4, 2012

ആയുസിനും ആരോഗ്യത്തിനും യോഗ

Part - 1

ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ.
രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുളള ഏറ്റവും നല്ല ലളിത മാർഗ്ഗങ്ങളിൽ ഒന്ന്. ജാതിമതഭേദമെന്യേ എല്ലാവർക്കും മന:ശാന്തിയും ആരോഗ്യ പരിപാലനവും യോഗ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ, വളത്തിയെടുക്കാൻ യോഗയിലൂടെ കഴിയുന്നു. യോഗാഭ്യാസത്തിലേക്ക് ഇറങ്ങും മുമ്പ് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിലൊന്നാമത്തേതാണ് "യമനിയമം” യോഗാശാസ്ത്രത്തിന്റെ അടിത്തറയാണ്യമനിയമങ്ങൾ. നമ്മുടെ ശാരീരിക~മാനസിക പ്രശ്നങ്ങൾ ശുദ്ധീകരിക്കുന്നതിനുവേണ്ടി(പ്യൂരിഫൈ)യുളള പത്ത് കാര്യങ്ങളാണ് ഇതിൽ ഉൾക്കൊളളുന്നത്. അതായത്.


അഹിംസാ സത്യമസ്തേയാ
ബ്രഹ് മചര്യ  പരിഗ്രഹാ യമ:
ശൗച സന്തോഷ തപ:സ്വാദ്ധ്വായേശ്വര
പ്രാണിധാ നാനി നിയമാ: 


Thursday, May 3, 2012

ശ്രീ മൂകാംബിക ക്ഷേത്രം


എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പട്ടണത്തിന്റെ മദ്ധ്യഭാഗത്താണ്‌ വിദ്യാസ്വരൂപിണിയായ സരസ്വതിയുടെ ഈ ക്ഷേത്രം. പണ്ട്‌ പറവൂര്‍ ദേശം വാണിരുന്ന തമ്പുരാക്കന്‍മാരില്‍ ഒരാള്‍ കൂടെക്കൂടെ കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയിവരുമായിരുന്നു. പ്രായം ഏറെ ആയപ്പോള്‍ കൊല്ലൂര്‍ വരെ പോകുന്ന കാര്യത്തില്‍ അദ്ദേഹം ഉത്കണാഠകുലനായി. എപ്പോഴും അതായി ചിന്ത. ഒരു ദിവസം ദേവിയുടെ അരുളപ്പാടുണ്ടായി. ഇവിടെതന്നെ ദേവിയെ പ്രതിഷ്ഠിച്ച്‌ പൂജിച്ചുകൊള്ളുവാനുള്ള അനുഗ്രഹമായിരുന്നു അത്‌. അങ്ങനെ പറവൂര്‍ കോട്ടക്ക്‌ പൂറത്ത്‌ ദേവിയുടെ പ്രതിഷ്ഠ നടത്തി തമ്പുരാന്‍ ദര്‍ശനം നടത്തിവന്നു. നാട്ടുകാര്‍ക്ക്‌ തൊഴുന്നതിനുള്ള അനുവാദവും അദ്ദേഹം നല്‍കി. ക്ഷേത്രത്തെക്കുറിച്ച്‌ പുറത്തേക്ക്‌ അറിയുവാന്‍ അത്‌ കാരണമായി. ദക്ഷിണമുകാംബി എന്ന്‌ പ്രസിദ്ധമാകുകയും ചെയ്തു. അന്ന്‌ ഉപപ്രതിഷ്ഠകളൊന്നും ഉണ്ടായിരുന്നില്ല.

Wednesday, May 2, 2012

വിശ്വവിഖ്യാത പൂരം



വടക്കുംനാഥന്റെ വിശാലമായ വീഥിയില്‍ വന്നണയുന്ന വാദ്യസംഘങ്ങള്‍. പുരുഷാരം നിറയുന്ന പൂരപ്പറമ്പില്‍ പാദമൂന്നാന്‍ പഴുതില്ല. കണ്ണിനിമ്പം കലരുന്ന ‘കരി’ക്കൂട്ടങ്ങള്‍. പാണ്ടിമേളപ്പകിട്ടില്‍ പകലോനുതിര്‍ക്കുന്ന പൊരിവെയില്‍. പട്ടുക്കുടയുമായി പുണ്യം ചൊരിയുന്ന പാരിന്റെ ദേവതകള്‍. തെക്കേ ഗോപുരം തിങ്ങിനിറഞ്ഞ്‌ താളവട്ടവുമായിവരുന്ന തട്ടകക്കാരുടെ തിമര്‍പ്പ്‌. കുടമാറ്റത്തിന്റെ കമനീയ കൗതുക വട്ടം. മഠത്തില്‍ വരവിന്റെ മന്ത്രധ്വനിയും, മികവാര്‍ന്ന മേളം കൊഴുക്കുന്ന മതില്‍ക്കെട്ടിനകത്തെ ഇലഞ്ഞിച്ചുവട്ടില്‍ മതിമറന്ന്‌ മനുഷ്യസമുദ്രവും. പെരുവനത്തിന്റെ പുകള്‍പെറ്റ പാണ്ടിയും. അന്നമനടയുടെ അനര്‍ഗള പ്രവാഹമായ പഞ്ചവാദ്യവും പൂരത്തിന്റെ പുണ്യം തന്നെ.


Monday, April 30, 2012

ശ്രീമല്ലികാര്‍ജ്ജുന ക്ഷേത്രം


കാസര്‍കോട്‌ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ അതിപുരാതനമായ മല്ലികാര്‍ജ്ജുനക്ഷേത്രം. ചന്ദ്രഗിരിപ്പുഴയുടെ കുളിരണിഞ്ഞ്‌ കര്‍ണ്ണാടകത്തോട്‌ ചേര്‍ന്നുനിടക്കുന്ന മനോജ്ഞമായ ഭൂപ്രദേശമാണിത്‌. പ്രധാന രാജവീഥിക്കരുകില്‍ ക്ഷേത്രം. ക്ഷേത്രത്തിലേയ്ക്കിറങ്ങുന്നിടത്ത്‌ വിശാലമായ അങ്കണം. വലിയ ബലികല്ല്‌ ഉണ്ട്‌. ബല്‍ക്കല്‍പ്പുരയില്ല. മുന്‍പില്‍ ധ്വജമുണ്ട്‌. ചെമ്പുമേഞ്ഞ ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി മല്ലികാര്‍ജ്ജുനനായ ശിവന്‍ ഇരുന്നരുളുന്നു. തെക്കുഭാഗത്ത്‌ പടിഞ്ഞാറോട്ട്‌ രക്തേശ്വരിയുണ്ട്‌.