Saturday, September 15, 2012

ഈശ്വരസങ്കല്പം

കടപ്പട്: പാഞ്ചജന്യം 

         എന്താണ്‌ ഈശ്വരാരാധന? എന്താണ്‌ ഈശ്വര സങ്കല്‍പം? ഒരിക്കല്‍ ഒരു ഭക്തന്‍ എന്നോടു പറഞ്ഞു. “സ്വാമി ദയവായി ‘ഗോഡ്‌’ എന്ന വാക്ക്‌ ഒരിക്കലും ഉപയോഗിക്കാതിരുന്നാലും. മേഘങ്ങള്‍ക്കുപരി സ്വര്‍ഗ്ഗത്തില്‍, തന്റെ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ സദാ ഒരുങ്ങിയിരിക്കുന്ന ഒരാള്‍ എന്ന ഞങ്ങളുടെ ബാല്യകാലസങ്കല്‍പം അത്‌ വിളിച്ചുണര്‍ത്തുന്നു. എനിക്കതാലോചിക്കാന്‍ വയ്യ.” ഞാന്‍ പറഞ്ഞു:”ശരി, ഈശ്വരന്‍ എന്ന സംസ്കൃതപദമുപയോഗിക്കുക. ഞാന്‍ ബ്രഹ്മം എന്ന വാക്കാണുപയോഗിക്കുന്നത്‌.”

നാം ഈശ്വരനെ ആരാധിക്കുന്നതിനു നമുക്ക്‌ അവിടുന്നുമായി അടുത്ത ഒരു ബന്ധം സ്ഥാപിക്കണം. നാം സാധാരണ അവിടുത്തെപ്പറ്റി സൃഷ്ടി-സ്ഥിതി-സംഹാരകര്‍ത്താവെന്നു ചിന്തിക്കുന്നു. അദ്ദേഹം വസ്തുക്കളെ തന്നിലേയ്ക്കു ലയിപ്പിക്കുന്നതിനെ നാം നശിപ്പിക്കല്ലെന്നു പറയുന്നു. പക്ഷേ അവിടുന്ന്‌ ഇതിനെയെല്ലാം അതിവര്‍ത്തിക്കുന്ന ഒരു ബ്രഹത്‌ സത്തയാണെന്ന്‌ നാം മനസ്സിലാക്കണം; അവിടുന്ന്‌ നമുക്ക്‌ ഏറ്റവുമടുത്തതിനേക്കാള്‍ അടുത്തതും പ്രിയമായതിനേക്കാളെല്ലാം പ്രിയപ്പെട്ടതുമായ ആത്മാവിന്റെ ആത്മായാണെന്ന്‌ നാം മനസ്സിലാക്കണം. പക്ഷേ ഈ സത്യം മനസ്സിലാക്കാന്‍ ആദ്യം നാം ആത്മാവാണെന്ന്‌ അറിയണം. മനസ്സ്‌, അഹങ്കാരം, ഇന്ദ്രിയങ്ങള്‍, ശരീരം ഇവയില്‍നിന്നെല്ലാം വ്യതിരിക്തമായ, ആത്മാവാണ്‌ നാമെന്നറിയണം. 

അനന്തചൈതന്യത്തിന്റെ അംശമായ ജീവാത്മാവാണ്‌ നാമെന്നറിയാതെ എല്ലാം ജീവാത്മാക്കളുടെയും ആത്മാവായ പരമാത്മാവായ ഈശ്വരനെ നമുക്കറിയാന്‍ സാധിക്കില്ല.
അവിടുന്ന്‌ മാതാപിതാക്കളായി നമുക്കു പ്രതൃക്ഷപ്പെടുന്നു. അവിടുന്നു നമ്മുടെ ഗുരുവും ഇഷ്ടദേവതയുമായി പ്രതൃക്ഷപ്പെടുന്നു. നമ്മില്‍ മിക്കവരും ദ്വൈതവിശ്വാസികളായി വേണം തുടങ്ങാന്‍. ദ്വൈതവേദാന്തപ്രകാരം ആത്മാവും പരമാത്മാവും നിത്യഭിന്നരാണ്‌, എന്നാല്‍ എന്നും പരസ്പരബദ്ധരുമാണ്‌. ജീവാത്മാവും നിത്യനായ ഈശ്വരനും തമ്മിലുള്ള ശാശ്വതബന്ധം അറിഞ്ഞുകൊണ്ടുവെണം നാം സാധന തുടങ്ങാന്‍. അവരെന്നും ഒന്നാണ്‌. എന്നാല്‍ നമ്മുടെ മനസ്സിലെ മാലിന്യംകാരണം നാം ഈശ്വരനെ വിട്ട്‌ അവിടുത്തെ സൃഷ്ടിയില്‍ ആസക്തരാവുന്നു. സാധാരണ മതവിശ്വാസികളുടെ രീതികള്‍ കണ്ട്‌ ഒരു വലിയ പാശ്ചാത്യമനഃശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു:”ആളുകള്‍ക്ക്‌ ഈശ്വരനെ ആവശ്യമില്ല, അവര്‍ക്ക്‌ ഈശ്വരനെ ഉപയോഗിക്കുകയേ വേണ്ടു” അവര്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ ഈശ്വരന്‍ അവരുടെ ആഗ്രഹങ്ങളെല്ലാം നിവേറ്റുന്നതിന്നുവേണ്ടിയാണ്‌, അവിടുന്ന്‌ ഈ ആഗ്രഹങ്ങളനുവദിച്ചില്ലെങ്കില്‍ അവര്‍ സംശയാലുക്കളായി പറയുന്നു: ” ഓ ഈശ്വരനില്ല; ഉണ്ടെങ്കില്‍ത്തന്നെ അവിടുന്ന്‌ അന്ധനും ബധിരനുമാണ്‌; പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.” അത്തരം ബാലിശ സങ്കല്‍പം നല്ലതല്ല. നിങ്ങള്‍ ചോദിക്കുന്നതെല്ലാം തരുന്ന “നല്ല” ഈശ്വരനെ മാത്രമേ നിങ്ങള്‍ക്കു വേണ്ടൂ – നിങ്ങള്‍ക്കു വരം നല്‍കുന്നതൊഴികെ അവിടേയ്ക്ക്‌ വേറെ ജോലിയില്ലെന്നു തോന്നും.

Friday, September 14, 2012

സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കുന്നു - പ്രതിക്ഷേധിക്കുക


[ പത്രവാര്‍ത്ത ]

സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കുന്നു പ്രതിഷേധം ശക്തമാകുന്നു

ശാസ്താംകോട്ട: സര്‍ക്കാര്‍ സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടറുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. എംബ്ലത്തില്‍ നിന്നും വീണയും വിളക്കും ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലീ തീവ്രവാദ സംഘടനകള്‍ പ്രിന്‍സിപ്പലിനെ സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ മുസ്ലീംലീഗ്‌ ജില്ലാ നേതൃത്വം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട്‌ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയുമായിരുന്നു.

മൈനാഗപ്പള്ളി എല്‍വിഎച്ച്‌എസിലാണ്‌ സംഭവം. 1998ലാണ്‌ സ്കൂള്‍ എംബ്ലം അധ്യാപകരും പിടിഎ കമ്മറ്റിയും ചേര്‍ന്ന്‌ രൂപകല്‍പ്പന ചെയ്ത്‌ പുറത്തിറക്കിയത്‌. 99ല്‍ സ്കൂള്‍ കര്‍ട്ടനിലാണ്‌ ഇത്‌ ആദ്യമായി പ്രിന്റ്‌ ചെയ്തത്‌. 2004 മുതല്‍ സ്കൂള്‍ യുവജനോത്സവ സര്‍ട്ടിഫിക്കറ്റുകളില്‍ ഈ എംബ്ലമായിരുന്നു. പിന്നീട്‌ 2011-12 മുതലുള്ള സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡിലും പിന്നീട്‌ സ്കൂള്‍ ടീഷര്‍ട്ടിലും യൂണിഫോമിലും ബല്‍റ്റിലും എംബ്ലം പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മൈനാഗപ്പള്ളി മുസ്ലീം പള്ളിയിലേക്ക്‌ സ്ഥലംമാറി വന്ന മുഹമ്മദ്‌ നൗഫല്‍ എന്ന എന്‍ഡിഎഫുകാരനായ മുസലിയാര്‍ ഈ എംബ്ലത്തിനെതിരെ രംഗത്തു വരികയായിരുന്നു. സ്കൂള്‍ യൂണിഫോമിലെ എംബ്ലമുള്ള ടീ ഷര്‍ട്ടിട്ട്‌ മതപഠനത്തിന്‌ വന്ന കുട്ടികളെ മുസലിയാര്‍ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന്‌ പ്രദേശത്തുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ച്‌ സ്കൂളിലെത്തി അധ്യാപകരെയും പ്രധാന അധ്യാപകനെയും ഭീഷണിപ്പെടുത്തി. എംബ്ലം പിന്‍വലിച്ചില്ലെങ്കില്‍ മുഴുവന്‍ മുസ്ലീം കുട്ടികളെയും സ്കൂളില്‍ നിന്നു മാറ്റുമെന്നും മുസലിയാര്‍ പരസ്യമായി അറിയിച്ചുവത്രെ. ഇതേതുടര്‍ന്ന്‌ മുസ്ലീം സമുദായക്കാരിയായ സ്കൂള്‍ ഹെഡ്മിസ്ട്രസും മുസ്ലീം അധ്യാപകരും അടക്കമുള്ളവര്‍ മുസലിയാരുടെ വര്‍ഗീയ നിലപാടിനെതിരെ രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ മുസലിയാര്‍ക്ക്‌ പിന്തുണയുമായി പ്രദേശത്തെ മുസ്ലീംലീഗ്‌ നേതൃത്വം രംഗത്തുവന്നു.

പ്രദേശത്തെ മുസ്ലീംലീഗ്‌ നേതാവായ കാരാളി വൈ.എ. സമദ്‌ എംബ്ലം മാറ്റണമെന്നാവശ്യപ്പെട്ട്‌ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ കഴിഞ്ഞദിവസം സ്കൂള്‍ എച്ച്‌ എമ്മിനെ ഡിഡി ഓഫീസില്‍ വിളിപ്പിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. വ്യാപകമായ പ്രതിഷേധമുണ്ടെങ്കില്‍ എംബ്ലം പിന്‍വലിക്കണമെന്ന്‌ ഡിഡി സ്കൂള്‍ എച്ച്‌എമ്മിനോട്‌ ആവശ്യപ്പെട്ടുവത്രെ. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തികേന്ദ്രമെന്ന്‌ അറിയപ്പെടുന്ന മൈനാഗപ്പള്ളിയില്‍ വര്‍ഗീയവിഷം തുപ്പുന്ന ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഇസ്ലാമിക തീവ്രവാദത്തിന്‌ മുന്നില്‍ വിദ്യാഭ്യാസ വകുപ്പ്‌ മുട്ടുകുത്തുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ സ്കൂള്‍ അധ്യാപകര്‍ ഒന്നടങ്കം മുന്നറിയിപ്പ്‌ നല്‍കി.

Tuesday, September 11, 2012

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ പ്രസംഗം


അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. "പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.

ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.
---
(1893 സെപ്റ്റംബര്‍  11  -  സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗം  )

Monday, September 10, 2012

ശബരിമലയും വില്പനയക്ക്‌!!!


"അപ്പവും അരവണയും കൂടാതെ ശബരിമലയും വില്പനയക്ക്‌"
കടപ്പാട്: പാഞ്ചജന്യം 

ഗുരുവായൂര്‍ ക്ഷേത്രം

കടപ്പാട്: പാഞ്ചജന്യം

        ശ്രീമഹാവിഷ്ണു ഗുരുവായൂരപ്പനായി വാണരുളുന്ന പുണ്യസങ്കേതമാണ്‌ ശ്രീഗുരുവായൂര്‍. കാലഗണനയ്ക്ക്‌ അതീതമായ ചരിത്രസത്യങ്ങളും അത്ഭുതസാക്ഷ്യങ്ങളും പരസ്പരം കൂടിച്ചേര്‍ന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഗുരുവായൂരില്‍ കാണുവാന്‍ സാധിക്കുക. ഗുരുവായൂര്‍ക്ഷേത്രത്തിലെ വിഗ്രഹം ശ്രീമഹാവിഷ്ണു വൈകുണ്ഠത്തില്‍വച്ച്‌ പൂജിച്ചിരുന്നതാണ്‌. ഇക്കാരണത്താലാണ്‌ ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠം എന്നപേരിലറിയപ്പെടുന്നത്‌. വളരെ അപൂര്‍വവും ദിവ്യവുമായ പാതാള അഞ്ജനം എന്ന കല്ലുകൊണ്ടുള്ള ഈ വിഗ്രഹം പിന്നീട്‌ ബ്രഹ്മാവിന്റെ പക്കല്‍ എത്തിച്ചേര്‍ന്നു. ബ്രഹ്മാവ്‌ അത്‌ സുതപസ്സിന്‌ നല്‍കി. സുതപസ്സില്‍നിന്ന്‌ കശ്യപപ്രജാപതിയിലേയ്ക്ക്‌ വന്ന വിഗ്രഹം വസുദേവരുടെ പക്കല്‍ എത്തിച്ചേരുകയും ചെയ്തു. വസുദേവരുടെ കയ്യിലുള്ള ഈ വിഗ്രഹം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍വച്ച്‌ പൂജിച്ചിരുന്നു.

ദ്വാപരയുഗത്തില്‍ പ്രളയംമൂലം ദ്വാരകമുങ്ങുമ്പോള്‍ ജലോപരിതലത്തില്‍ ഒരു വിഗ്രഹം കാണുമെന്നും ഇതിനെ കലിയുഗത്തില്‍ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാന്‍ ദേവഗുരുവായ ബൃഹസ്പതിയോട്‌ പറയണമെന്ന്‌ സ്വര്‍ഗാരോഹണത്തിന്‌ മുമ്പ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട്‌ പറഞ്ഞിരുന്നു..

വര്‍ഷങ്ങള്‍ക്കുശേഷം വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള ഉചിതമായൊരു സ്ഥലംതേടി ബൃഹസ്പതിയും വായുദേവനുംകൂടി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. യാത്രാവസാനം പരശുരാമന്റെ ക്ഷണം അനുസരിച്ച്‌ അവര്‍ പരമശിവന്‍ തപസ്സുചെയ്തിരുന്ന രുദ്രതീര്‍ത്ഥക്കരയിലെത്തി. രുദ്രതീര്‍ത്ഥക്കരയ്ക്കുമുണ്ട്‌ പുണ്യമായ ഒരു ഐതിഹ്യം. ഈ തീര്‍ത്ഥത്തില്‍മുങ്ങി പരമശിവന്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്യുന്ന സമയം പ്രചേതസ്സുകള്‍ പ്രജാസൃഷ്ട്യര്‍ത്ഥം മഹാവിഷ്ണുവിനെ തപസ്സ്‌ ചെയ്ത്‌ പ്രസാദിപ്പിക്കുവാന്‍ ഈ തീര്‍ത്ഥക്കരയിലെത്തി. പ്രചേതസ്സുകളുടെ ഉദ്ദേശ്യം ദിവ്യദൃഷ്ടിയില്‍ കണ്ടറിഞ്ഞ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളില്‍വന്ന്‌ അവര്‍ക്ക്‌ രുദ്രഗീതം ഉപദേശിച്ചു. രുദ്രഗീതം ജപിച്ചുകൊണ്ട്‌ ഏതാണ്ട്‌ പതിനായിരത്തോളം വര്‍ഷം തപസ്സുചെയ്ത പ്രചേതസ്സുകള്‍ക്കുമുന്നില്‍ പ്രത്യക്ഷനായി മഹാവിഷ്ണു അവര്‍ക്ക്‌ വരവുംകൊടുത്തു. ഇതിന്റെ ഫലമായി ദക്ഷപ്രജാപതിയെ അവര്‍ക്ക്‌ പുത്രനായി ലഭിക്കുകയുംചെയ്തു. രുദ്രനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സ്‌ ചെയ്തതിനാല്‍ ഇവിടം ഒരു പുണ്യഭൂമിയായിത്തീര്‍ന്നിരുന്നു

. ശ്രീനാരായണതീര്‍ത്ഥമെന്നുംകൂടി പേരുള്ള ഈ തീര്‍ത്ഥത്തിലാണ്‌ ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്‌ നടക്കുന്നത്‌..

രുദ്രതീര്‍ത്ഥക്കരയിലെത്തിയ ബൃഹസ്പതിയുടെയും വായുദേവന്റെയും ഉദ്ദേശം മനസ്സിലാക്കിയ പരമശിവന്‍ തീര്‍ത്ഥത്തിന്റെ മുകളിലെത്തി അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ വര്‍ണിച്ചു. താനും പ്രചേതസ്സുകളും തപസ്സുചെയ്തിരുന്ന ഈ സ്ഥലമാണ്‌ വിഗ്രഹപ്രതിഷ്ഠയ്ക്ക്‌ ഉത്തമമെന്നും തീര്‍ത്ഥത്തിന്റെ മറുകരയിലുള്ള മമ്മിയൂരില്‍ഇനി വാണുകൊള്ളാമെന്നും പരമശിവന്‍ പറഞ്ഞു. പരമശിവന്റെ നിര്‍ദ്ദേശാനുസരണം പരശുരാമന്റെ സാന്നിദ്ധ്യത്തില്‍ ബൃഹസ്പത�യും വായുദേവനുംകൂടി പ്രതിഷ്ഠനടത്തി. പരമശിവന്‍ പൂജാകാര്യങ്ങളെല്ലാം നിര്‍വഹിക്കുകയും ഈ പുണ്യസ്ഥലം ഇനി ഗുരുവിന്റെയും വായുവിന്റെയും പേരില്‍ അറിയപ്പെടുമെന്ന്‌ അവരെ അനുഗ്രഹിച്ചശേഷം മമ്മിയൂരിലേയ്ക്ക്‌ പോകുകയും ചെയ്തു. അങ്ങനെയാണ്‌ ഈ പുണ്യസങ്കേതത്തിന്‌ ഗുരുവായൂര്‍ എന്നപേര്‌ ലഭിച്ചത്‌. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയാല്‍ മമ്മിയൂരിലുംകൂടി തൊഴണമെന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌. കുംഭമാസത്തിലായിരുന്നു പ്രതിഷ്ഠാകര്‍മം നടന്നത്‌. പൂയംനാളില്‍ ക്രിയകള്‍ തുടങ്ങി അനിഴം നാളില്‍ അവസാനിക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക്‌ സാധിച്ചില്ലെങ്കില്‍ ഇടത്തരികത്തുകാവില്‍ ഭഗവതിക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയില്‍നിന്ന്‌ മമ്മിയൂര്‍ ക്ഷേത്രഭാഗത്തേയ്ക്ക്‌ നോക്കിപ്രാര്‍ത്ഥിച്ചാലും മതിയെന്നാണ്‌ വിശ്വാസം..
പ്രതിഷ്ഠാനന്തരം ബൃഹസ്പതിയും വായുവുംകൂടി ദേവശില്‍പിയായ വിശ്വകര്‍മാവിനെ വിളിച്ച്‌ ക്ഷേത്രം നിര്‍മിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി. മലയാളമാസം മേടം ഒന്നിനുള്ള വിഷുദിനത്തില്‍ സൂര്യരശ്മികള്‍ ക്ഷേത്രത്തിനുള്ളില്‍ ലഭിക്കത്തക്കവിധത്തില്‍ വിശ്വകര്‍മാവ്‌ ക്ഷേത്രം പണിയുകയുംചെയ്തു..

Sunday, September 9, 2012

കാട്ടാളനില്‍ നിന്നും മാമുനിപദത്തിലേക്ക്


കടപ്പാട്: പാഞ്ചജന്യം

- ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

രത്‌നാകരന്‍ വാല്മീകിയായിത്തീര്‍ന്ന കഥ പണ്ടെങ്ങോ സംഭവിച്ച ഒരു വ്യക്തിചരിത്രം മാത്രമല്ല. എന്നും എവിടെയും ആരിലും നടക്കാവുന്ന സംഭവമാണ്. അതാണ് ഇക്കഥയെ ആദരണീയവും പ്രതിപാദനയോഗ്യവുമാക്കിമാറ്റുന്നത്. വാല്മീകിമഹര്‍ഷി രാമകഥ ആഖ്യാനം ചെയ്തിരിക്കുന്നതും അതുകൊണ്ടാണെന്നറിഞ്ഞുകൊള്‍ക. വെറുതേ ഏതെങ്കിലും വ്യക്തികളുടെ ജീവചരിത്രം എഴുതിവയ്ക്കുന്നതിലോ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ചരിത്രം എഴുതിവയ്ക്കുന്നതിലോ പ്രാചീനഭാരതത്തിലെ ഋഷിമാര്‍ക്കു താല്പര്യമുണ്ടായിരുന്നില്ല. പകരം ആര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന ആരിലും എവിടെയും ഏതുകാലത്തും സംഭവിക്കാവുന്ന ലോകകല്യാണപ്രദമായ ഉത്തമ ചരിതങ്ങള്‍മാത്രം തെരഞ്ഞെടുത്തു പറഞ്ഞുകേള്‍പ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അവ ലോകത്തിനു വ്യക്തമായ ദിശകാണിക്കും. അങ്ങനെ രൂപം കൊണ്ടവയാണു ഇതിഹാസപുരാണങ്ങള്‍. അതുകൊണ്ട് അവ പ്രപഞ്ചത്തിന്റെ ശാശ്വതസത്യങ്ങളുടെ അഥവാ വേദാര്‍ത്ഥങ്ങളുടെ വിശദീകരണങ്ങളുമായിത്തീര്‍ന്നു. ഇതിഹാസപുരാണങ്ങളുണ്ടായിരിക്കുന്നത് വേദതത്ത്വങ്ങളുടെ പ്രകാശനത്തിനുവേണ്ടിയാണല്ലോ. അദ്ധ്യാത്മരാമായണകാരന്‍ വാല്മീകിയുടെ കഥ പറഞ്ഞുവച്ചതിനു ഹേതുവും വേറൊന്നല്ല. ഹൃദയവിമലീകരണത്തിന്റെ തത്ത്വശാസ്ത്രവും പ്രായോഗികതയും ഇതില്‍കാണാം.

തന്റെ പഴയപേര് രത്‌നാകരന്‍ എന്നായിരുന്നു എന്നു വാല്മീകി പറഞ്ഞിട്ടില്ല. വ്യാസഭഗവാനാണ് അക്കാര്യം പറഞ്ഞുതന്നത്. അതിന്റെ സാംഗത്യമന്വേഷിച്ചുപോയാല്‍ നാം എത്തിച്ചേരുന്നത് വേദാന്തവിദ്യയിലായിരിക്കും. സൂക്ഷ്മാമായാലോചിച്ചാല്‍ ഭൗതിക സുഖാന്വേഷികളായ ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാകുന്നു. നാമെല്ലാം രത്‌നാകരന്മാരാകുന്നു. രത്‌നാകരത്വത്തിന്റെ പല പല തട്ടുകളില്‍ നില്ക്കുന്നു എന്നേ ഭേദം കാണൂ. ആകരശബ്ദത്തിനു ഖനി എന്നാണര്‍ത്ഥം.

രത്‌നാകരനെന്നാല്‍ രത്‌നത്തിനു ഖനിയായിട്ടുള്ളവന്‍ എന്നു സാരം. എന്താണു രത്‌നം? വിലപ്പെട്ടകല്ല്. അത്യന്തസൗന്ദര്യവും പ്രകാശവും ആകര്‍ഷണീയതയുമെല്ലാമുള്ള കല്ല്. അതുലഭിക്കുന്നതു ഖനിയില്‍ നിന്നാണെന്നു നമുക്കു നന്നായറിയാം. ഈ പ്രപഞ്ചത്തിലുള്ള ഏറ്റവും വിലപ്പെട്ട രത്‌നമേതാണ്? അതുലഭിക്കുന്ന ഖനിയേതാണ്? എണ്ണമില്ലാത്ത രത്‌നഖനികളും വിലപിടിപ്പുള്ള പദാര്‍ത്ഥങ്ങളുമടങ്ങിയ ഈ ലോകം മുഴുവന്‍ ഏതു രത്‌നത്തില്‍ നിന്നാണോ ഉണ്ടാകുന്നത് അതാണു ഏറ്റവും വിലയേറിയ രത്‌നം. അതാണു പരബ്രഹ്മം. അതിലും വിലപിടിപ്പുള്ള രത്‌നം വേറെയില്ല. അതിന്റെ കുഞ്ഞ്കുഞ്ഞ് അംശങ്ങള്‍ മാത്രമാണല്ലോ ഇക്കാണായ രത്‌നാദി അമൂല്യവസ്തുക്കളെല്ലാം. ഇതിഹാസപുരാണങ്ങള്‍ നീല രത്‌നമായി അതിനെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. ശ്രീരാമനെന്നും ശ്രീകൃഷ്ണനെന്നുമെല്ലാം വിവിധ നാമങ്ങള്‍ പ്രസ്തുതരത്‌നത്തിനു നല്‍കാറുമുണ്ട്. അനന്തത എക്കാലവും നമ്മുടെ കണ്ണുകള്‍ക്കു നീലാഭമായേ അനുഭവപ്പെടൂ. അതാണു പരബ്രഹ്മമെന്ന വിലപ്പെട്ട രത്‌നത്തെ നീലരത്‌നമായി പരിചയപ്പെടുത്തിയത്. പരമാത്മാവിലാണ് ഈ ലോകമുണ്ടായി നിലനില്ക്കുന്നത്. നാം ഓരോരുത്തരും ഉണ്ടായി നിലനില്ക്കുന്നതും പരബ്രഹ്മസ്വരൂപമായ ഈ രത്‌നത്തിലാകുന്നു. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന അനാദ്യനന്തവും അനശ്വരവുമായ രത്‌നമാണ് ബ്രഹ്മം. അതിനാല്‍ നാം പ്രസ്തുത രത്‌നത്തിന്റെ ആകരം അഥവാ ഖനിയുമായിരിക്കുന്നു. ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാണെന്നു പറഞ്ഞുവച്ചത് അതുകൊണ്ടാകുന്നു.

Saturday, September 8, 2012

അഷ്ടമിരോഹിണി

കടപ്പാട്: Panchajanyam
            
         ചിങ്ങമാസത്തിലെ കൃഷ്ണപക്ഷാഷ്ടമിയും രോഹിണിയും ചേര്‍ന്നുവരുന്ന ദിവസമാണിത് ഗോകുലാഷ്ടമി ,ജന്മാഷ്ടമി ,എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു...ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ പൂര്‍ണ്ണാവതാരമെന്നു വിശേഷിപ്പിക്കുന്നത് ശ്രീകൃഷ്ണാവതാരത്തെയാണ്. അങ്ങനെയുള്ള ശ്രീകൃഷ്ണന്‍ വസുദേവരുടെയും ദേവകിയുടെയും എട്ടാമത്തെ പുത്രനായി അവതരിച്ചത് ഈ ദിവസം ആയിരുന്നു....

ശ്രീകൃഷ്ണന്റെ അവതാരസമയത്ത് അര്‍ദ്ധരാത്രി വരെ ആഹാരനീഹാരാദികള്‍ ഉപേക്ഷിച്ചും ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍ ആലപിച്ചും സ്ത്രീ-പുരുഷ ഭേദമെന്യേ വൃതമനുഷ്ടിക്കണം ..പുലര്‍ച്ചെ ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാരണ വീടുക..ഇത്രയുമാണ് അന്നത്തെ അനുഷ്ടാനങ്ങള്‍ ..
ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ,ശ്രീമദ് ഭാഗവത പാരായണം ,ഉറിയടി മഹോത്സവം ,ശോഭായാത്രകള്‍ തുടങ്ങിയവ നടത്താറുണ്ട്...ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അന്ന് നിവേദ്യങ്ങളായി പാല്‍പ്പായസം ,നെയ്യപ്പം,ഇളനീര്‍ എന്നിവയും നടത്താറുണ്ട്...ക്ഷേത്രങ്ങളില്‍ എത്തുന്ന ഭക്തര്‍ അന്നേദിവസം അര്‍പ്പിക്കുന്ന തുളസീമാലക്ക് ഭഗവല്‍പ്രസാദം ഏറിയിരിക്കും...

ആപത്ബാന്ധവനും ഭക്തവത്സലനുമാണ് ഗോലോകനാഥന്‍ ...തന്റെ ഭക്തരെ ഭഗവാന്‍ ഒരിക്കലും കൈവെടിയാറില്ല ...ശ്രീകൃഷ്ണനെ ഭക്തിപൂര്‍വ്വം മനസ്സില്‍ കുടിയിരുത്തി ശ്രീകൃഷ്ണനാമത്താല്‍ അര്‍ച്ചന ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും ആ പരമകാരുണികന്‍ പ്രദാനം ചെയ്യുന്നതാണ്..കൃഷ്ണാഷ്ടമിനാളില്‍ ദാനം,ഉപവാസം,പൂജ എന്നിവ ചെയ്യുന്ന ഭക്തര്‍ക്ക് ഗോലോകം സുനിശ്ചിതം..

ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും "കൃഷ്ണ" എന്ന് ഉച്ചരിച്ചുകൊണ്ട് ചെയ്യുക...എല്ലാം ഭഗവാനില്‍ അര്‍പ്പിച് ചെയ്യുന്നവര്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം തീര്‍ച്ചയായും ലഭിക്കും...

"കിമലഭ്യം ഭവതി പ്രസന്നേശ്രീനികേതനെ"
എവിടെ ശ്രീകൃഷ്ണഭഗവാനുണ്ടോ അവിടെ എന്താണ് സഫലമാകാത്തത് ..
യദുകുലശ്രേഷ്ടനും ,അനന്തഗുണവാനുമായ അവിടുത്തേക്ക് പ്രണാമം...അനന്തകോടി പ്രണാമം..

ശ്രീകൃഷ്ണജയന്തി ആശംസകള്‍





Friday, September 7, 2012

എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം

കടപ്പാട്: Panchajanyam

       വളരെ വൈകിയെങ്കിലും ഭൂരിപക്ഷ സമൂഹം ഒരുമ്മിക്കേണ്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌ കേരളത്തിലെ രണ്ട്‌ പ്രബല ഹിന്ദുസമുദായ സംഘടനകള്‍ ഐക്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നു. മറ്റ്‌ സംഘടനകളും ഇവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ മുന്നോട്ട്‌ വരുക തന്നെ ചെയ്യും.

കേരളത്തിലെ ഹിന്ദുസമൂഹം ആഗ്രഹിക്കുന്നത്‌ ഈ ഐക്യമാണ്‌. സമസ്ത ഹിന്ദുക്കളും ഒരു കുടക്കീഴില്‍ അണി നിരന്ന്‌ വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ചൂഷണത്തിനും ന്യൂനപക്ഷ പ്രീണന നയങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമെന്ന്‌ നമ്മുക്ക്‌ പ്രത്യാശിക്കാം... ജാതി ചിന്തകള്‍ക്കതീതമായി ദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ ഹിന്ദുക്കളുടെയും നന്‍മക്കായി നമ്മുക്ക്‌ കൈകോര്‍ക്കാം... 

രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കും ന്യൂനപക്ഷ നേതാക്കള്‍ക്കും മുന്നില്‍ തലകുനിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഇനി നമ്മുക്ക്‌ വേണ്ട... പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍ മതാന്ധകാരതയെ നീക്കിതുടങ്ങിയിരിക്കുന്നു... സംഘടിച്ചു ശക്തരാകുന്ന ഹിന്ദുസമൂഹത്തിന്‌ മുന്നില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ തോല്‍ക്കുക തന്നെ ചെയ്യും...

Thursday, September 6, 2012

ഐതിഹ്യങ്ങളിലെ അയ്യപ്പന്‍


കടപ്പാട്: Panchajanyam

വി.കെ. രാജഗോപാല്‍

ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്‌? അയ്യപ്പനും ശാസ്‌താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്‌?

ഗതകാല ചരിത്രരേഖകളിലൊന്നും ശബരിമലയുടെ ആവിര്‍ഭാവകാലത്തേയ്‌ക്കു വെളിച്ചം വീശുന്ന മാര്‍ഗങ്ങള്‍ കാണുന്നില്ല. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസധാരയില്‍, ശബരിമലയുമായി ബന്ധപ്പെട്ട തിളക്കമേറിയ കഥകള്‍ ഏറെയാണ്‌.

ശബരിമല ധര്‍മശാസ്‌താവ്‌, അയ്യപ്പന്‍, വാവര്‍, എരുമേലി പേട്ടതുള്ളല്‍ തുടങ്ങിയ ഓരോന്നിനും ചരിത്രപരവും ഐതിഹ്യപരവുമായി വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണുള്ളത്‌. ഇവയെ്‌ക്കല്ലാമിടയില്‍ ഐകരൂപ്യമുള്ള ചില വസ്‌തുതകള്‍ ഉണ്ടെന്നുള്ളതും യാഥാര്‍ഥ്യം.

ശബരിമല ശ്രീ അയ്യപ്പന്‍ ശ്രീധര്‍മശാസ്‌താവിന്‍െറ അവതാരം എന്ന നിലയിലോ, അക്കാലത്തു നാടിനെ നടുക്കിയിരുന്ന മറവപ്പടയെ ആട്ടിപ്പായിക്കാന്‍ ധീര നേതൃത്വം നല്‍കിയിരുന്ന പന്തളരാജ്യത്തെ വീരനായകന്‍ എന്ന നിലയിലോ ആയാലും ശരി ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസവും അകളങ്കമായ ഭക്തിയും ഏറ്റുവാങ്ങുന്ന കഥാപാത്രമാണ്‌.

കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ്‌ ശബരിമല തീര്‍ഥാടനം. ഇവിടെ എത്തുന്ന നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്‌കരായി നാടിന്‍െറ രക്ഷാപുരുഷന്‍ എന്ന നിലയിലാണ്‌ ധര്‍മശാസ്‌താവിനെ വണങ്ങുന്നത്‌.

ജാതി വ്യത്യാസമറിയാത്ത ഏക ദൈവത്തിന്‍െറ അധിവാസകേന്ദ്രമാണ്‌ ശബരിമല. ജാതിചിന്തയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്‌, അവര്‍ക്കു ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി രാഷ്‌ട്രപിതാവിനെപ്പോലെയുള്ളവര്‍ വാദിച്ചുതുടങ്ങുന്നതിനും എത്രയോ നാള്‍ മുമ്പു മുതലേ ലോകത്തിനാകമാനം മാര്‍ഗദര്‍ശനം നല്‍കുന്നവിധം ശബരിമല ഉയര്‍ന്നുനിന്നിരുന്നു.

1818-ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി വിശദ പഠനം നടത്തിയ ലഫ്‌. ബി.എസ്‌. വാര്‍ഡ്‌ എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു പറഞ്ഞിട്ടുണ്ട്‌. ചരിത്രപരമായ പഴമയിലേക്ക്‌ വെളിച്ചംവീശുന്ന രേഖകള്‍ ഒന്നും ഇല്ലെങ്കിലും രാമായണകഥയുടെ കാലത്തോളം ശബരിമലയുടെ പഴക്കം നീളുന്നു. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക്‌ ഒന്നു കണ്ണോടിക്കാം.

ഐതിഹ്യകഥകള്‍ ഏറെ ഉണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ചു ഏറെപ്പേര്‍ വിശ്വസിച്ചുപോരുന്നത്‌ മഹിഷിമര്‍ദനത്തിനായി ഭൂമിയില്‍ അവതരിച്ച ഹരിഹരസുതനാണ്‌ ധര്‍മശാസ്‌താവെന്നാണ്‌. പില്‍ക്കാലത്ത്‌ ചരിത്രനായകനായും പടയാളിയായും മറ്റും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഐതിഹ്യകഥയാണ്‌ ധര്‍മശാസ്‌താവിന്‍േറത്‌.

Wednesday, September 5, 2012

സഹായവുമായി സേവാഭാരതി


ചാല ദുരന്ത ഭൂമിയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കടകളും മറ്റും ശുചീകരിക്കുന്നു

കടപ്പാട്: ജന്മഭുമി

അയ്യപ്പന്മാര്‍ താടിയും മുടിയും നീട്ടുന്നതിന്റെ രഹസ്യമെന്ത്?

കടപ്പാട്:  Panchajanyam

അയ്യപ്പന്മാര്‍ താടിയും മുടിയും നീട്ടുന്നതിന്റെ രഹസ്യമെന്ത് ?

   അയ്യപ്പന്‍മാരുടെ ബാഹ്യശരീരത്തില്‍ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളിലും വൈദികസാഹിത്യങ്ങളിലും ഒക്കെ ഒരു സാധകന്‍ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങള്‍ നല്കുന്നുണ്ട്. അത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുര്‍വേദചിന്തകള്‍ കൂടി ഉണ്ട് എന്നൊരു പ്രസ്താവന യജുര്‍വേദത്തിലുണ്ട്. താടിയും മുടിയും വളര്‍ത്തുന്ന യോഗിയെക്കുറിച്ചുള്ളതാണ് ഈ പ്രസ്താവന. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒക്കെ കൃത്യമായി വളര്‍ത്തുന്നതിലൂടെ അത് വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി വളര്‍ത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയില്‍ കോശങ്ങളില്‍ മുഴുവനും, അന്നമയകോശത്തിലും പ്രാണമയകോശത്തിലും മനോമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും എല്ലാം ഇപ്പോള്‍ അയ്യപ്പമയമാണ്. അയ്യപ്പനാല്‍ നിറഞ്ഞിട്ടുണ്ട്. അപ്പോള്‍ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞു തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാള്‍ ഇത് അയ്യപ്പന്റെ ശരീരമാണ്, അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പനും വളര്‍ത്തിക്കൊണ്ടുവരാന്‍ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ താടിരോമങ്ങളുടെ വളര്‍ത്തല്‍.

കാരണം, അതൊക്കെ നമ്മള്‍ മുറിച്ചുമാറ്റുമ്പോള്‍ നമ്മളിലുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളില്‍ നാം ഇപ്പോള്‍ അയ്യപ്പനാണ്. അതു മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്യപ്പനായിത്തീര്‍ന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തില്‍ മുഴുവന്‍ ഒരു ചിന്തയുണ്ട്. യാഗത്തിന് തയ്യാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാണ്. യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ ഈദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്.

Tuesday, September 4, 2012

നരകം - ഹൈന്ദവ വിശ്വാസങ്ങളില്‍

കടപ്പാട്: Panchajanyam

    ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുൻട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെറ്റ്ന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്. വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.

ഇരുപത്തെട്ട് നരകങ്ങൾ
താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം, കാലസൂത്രം, അസിഃപത്രം, സൂകരമുഖം, അന്ധകൂപം, കൃമിഭോജം സന്ദംശനവും, തപ്തമൂർത്തി, ശാല്‌മിനി, വജ്രകണ്ടകശാലി, വൈതരണി, പൂയോദകം, പ്രാണനിരോധകം, വിശസനം, ലാലഭക്ഷം, സാരമേയാശനം, അവീചി, അയഃപാനം, ക്ഷാരകർദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദന്ദശൂകം, വടാരോധം, പര്യാവർത്തനം, സൂചിമുഖം
------------------------------------------------------------------------------------------------------------
താമിസ്രം
പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

രൗരവം
ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം
പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം
പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും


ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം


ബാലഗോകുലം ജന്മാഷ്ടമി പുരസ്ക്കാര സമര്‍പ്പണവും .. കുടുംബസംഗമവും

2012 സെപ്തംബര്‍ 5 , ബുധനാഴ്ച
വൈകിട്ട് 5 .30 നു ടി . ഡി. എം ഹാള്‍ . എറണാകുളം

കടപ്പാട്: Panchajanyam

മഹാഭാരതത്തിലെ ഗുണപാഠം

കടപ്പാട്:  Panchajanyam

ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. 

മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.
മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

Monday, September 3, 2012

ഭഗവത്ഗീതയിലെ തെറ്റും,ശരിയും തിരിച്ചറിയുക..


കടപ്പാട്:  Panchajanyam

ഗുരുസ്വാമിയുടെ ഒരപൂര്‍വചിത്രം

കടപ്പാട്: Panchajanyam
ചിത്രത്തില്‍ ഇരിക്കുന്നവര്‍ -

ഇടത്ത് നിന്ന് വലത്തോട്ടു - വേലുപ്പിള്ള ഹെഡ്‌ മാസ്ടര്‍ ( കോട്ടു ഇട്ടു ഇരിക്കുന്നത് ) , ആറ്റൂര്‍ മൂപ്പീസ്‌ (ഉള്ളിലോട്ട് ഇരിക്കുന്നത്) , ശൂന്യത്ത്‌ രാമന്‍ പിള്ള , നടയറ അധികാരി , മാതുപിള്ള ആശാന്‍ , ഗുരു സ്വാമി , വട്ടപഴഞ്ഞി പപ്പു പിള്ള , പരമേശ്വരന്‍ പിള്ള വക്കീല്‍ , കിട്ടുപിള്ള വാദ്ധ്യാര്‍ , കണ്ണാട്ടു തുരുത്തി കൊച്ചുപിള്ള , 

നില്‍ക്കുന്നവര്‍ - വേലുപ്പിള്ളസാറിന്റെ പിന്നിലായി പപ്പു തരകന്റെ മകള്‍ അമ്മു , കുമാരനാശാന്‍ (ശൂന്യത്ത് രാമന്‍ പിള്ളയുടെ പിറകിലായി ചരിഞ്ഞു നില്‍ക്കുന്നു) , എം ഗോവിന്ദന്‍ , പത്മനാഭന്‍ വാദ്ധ്യാര്‍ , പി എം രാമന്‍ , ഗുരുസ്വാമിയുടെ പിന്നിലായി കൊച്ചുപപ്പുതരകന്‍ 


Sunday, September 2, 2012

തെറ്റിധാരണ പരത്തുന്ന ഇത്തരം പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കുക

കടപ്പാട്: Panchajanyam

=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=
ഫേയ്സ്ബുക്ക് - ഇന്റര്‍നെറ്റ്‌ ലോകത്ത് 
തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളിലെ സത്യാവസ്ഥ മനസിലാക്കു 
=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=

ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിനെ അങ്ങേ അറ്റം മോശം ആയ രീതിയില്‍ ആയ ചിത്രികരിക്കുന്നത്
.
മ്ലെച്ചന്‍ , പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ , പിശാചുക്കളും ആയി സഞ്ചരിക്കുന്നവന്‍ .

ഭവിഷ്യ പുരാണം പറയുന്നത് ഭാരതത്തിലെ ഭോജ രാജാവ് സിന്ദു നദി കടന്നു . മരുഭൂമില്‍ എത്തുകയും. അവിടെ ഉള്ള ശിവാലയത്തില്‍ കടന്നു ശിവ ലിംഗം ഗംഗ ജലത്തില്‍ കഴുകി വൃത്തി ആക്കി പഞ്ച ഗവ്യങ്ങള്‍ ഉപയോഗിച്ച് പൂജാതി കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തു .

അപ്പോള്‍ പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ ആയ മഹാമദന്‍ അത് വഴി പിശച്ചന്മാരും ആയി വന്നു. ഭോജ രാജാവില്‍ നിന്നു ആര്യ ധര്‍മം പഠിച്ചു.

നിന്റെ ആര്യ ധര്‍മം മഹത്തരം ആണു എന്നാല്‍ ഞാന്‍ ഈ ധര്‍മത്തിന് നേരെ വിപരീതം ആയി ഒരു ധര്‍മം സ്ഥാപിക്കും എന്നും അവര്‍ ശിഖ ( കുടുമ ) വെക്കില്ല, മാംസ ഭക്ഷണം കഴിക്കുന്നവരും. ഉച്ചത്തില്‍ പ്രാര്തിക്കുന്നവരും യുദ്ദതിലൂടെ മരണം പ്രാപിച്ചു മോക്ഷത്തെ തേടുന്നവരും ആയിരിക്കുമം എന്ന് പറഞ്ഞു മറയുന്നു .

നിച് ഓഫ് ട്രുത് കാര്‍ ആണു അതിലെ ഒരു ശ്ലോകം മാത്രം എടുത്തു ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. ഒന്നുകില്‍ അവര്‍ ഭവിഷ്യ പുരാണം മുഴുവന്‍ പറയണം.

മ്ലെച്ചന്‍ എന്നാ പദത്തിന് വിദേശി എന്നാ അര്‍ഥം ആണു എവിടെ പറഞ്ഞത് മ്ലെച്ചന്‍ ,പിശചാന്‍ , താരക അസുരന്റെ പുനര്‍ ജന്മം എന്നൊക്കെ ആണു ഭവിഷ്യ പുരാണം മുഹമ്മദിനെ പറ്റി പറയുന്നത്

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗം താഴെ പറയുന്നതാണ് ..
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എതസ്മിതന്നരെ മ്ലേച്ച ആച്ചരെന്യ സമന്ന്വിത:

"മഹാമദ"' ഇതിഖാത: ശിഷ്യ ശാഖാ സമന്യിതം '
അസ്മിന്‍ അന്തരെ = അതിനു ശേഷം
മ്ലേച്ച ആചാര്യ = മ്ലെച്ചന്മാരുടെ ആചാര്യന്‍ ,
സമന്നിത = എത്തിച്ചേര്‍ന്നു ,
മഹാമട ഇതിഖ്യത = മഹാമദന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ,
ശിഷ്യ ശാഖ സമന്നിതം = ശിഷ്യന്മാരോട് കൂടി
.
(അതിനു ശേഷം മഹാമാടന്‍ എന്നാ മ്ലേച്ച ആചാര്യന്‍ ശിഷ്യന്മാരോട് കൂടി എത്തിച്ചേര്‍ന്നു. )

അതിനു ശേഷം എന്ന് പറയുമ്പോള്‍ അതിനു മുന്നേ എന്ത് നടന്നു. ?ആ ശ്ലോകം കൂടി പറയേണ്ടിവരും ..അതിനു മുന്നേ ഭോജ രാജന്‍ മരുഭൂമിയില്‍ ശിവ ആലയത്തില്‍ ശിവ ലിന്ഗ പൂജ ചെയ്യുന്നു എന്ന് മുന്‍പേ ഉള്ള ശ്ലോകം പറയുന്നു. അപ്പോള്‍ മരുഭൂമിയിലെ ശിവലയം ഏതാണ് എന്ന് പറയേണ്ടി വരും .?
========================================
...
(ഭോജരാഞ ഉവാച )നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

=================
ഈ വരികള്‍ മുഹമ്മദിനെ പറ്റി അല്ല. ഭോജ രാജന്‍ ശിവനെ നമസ്കരിക്കുന്നത് ആണു
.
ഭോജ രാജന്‍ ഉവാച ഉവാച = ഭോജ രാജാ പറഞ്ഞു , .
നമസ്തെ = Namaste ,
ഗിരിജ നാദ = പാര്‍വത പുത്രിയുടെ നാഥ (പാര്‍വതി നാഥ ) ശിവനെ ,
മരുസ്തല നിവാസിനം= മരുഭൂമിയില്‍ വസിക്കുന്ന,
ത്രിപുരാ നഷായ = ത്രിപുരന്‍ എന്നാ അസുരനെ നശിപ്പിചവനെ ,
ബഹുമായ പ്രവര്തിതം = അനേകം മായയാല്‍ പ്രവര്തിക്കുന്നവനെ ..

(അനേകം മായയാല്‍ പ്രവര്‍ത്തിക്കുന്ന ,ത്രിപുരാ അസുരനെ നശിപ്പിച്ച , മരുഭുമി വാസി ആയ ഗിരിജാ നാഥന്‍ ആയ ശിവനെ)

ഈ ശ്ലോകം ശിവനെ പറ്റി ആണു എന്ന് വ്യക്തം....എന്നിട്ട് അത് മുഹമ്മദിനെ പറ്റി ആണു എന്ന് വ്യാഖ്യാനം...മുഹമ്മദ്‌ രിരിജ നാഥന്‍ ആണോ ? ഗിരിജ നാഥന്‍ ആരാണ് എന്ന് എല്ലാവര്ക്കും അറിയാം...

അപ്പോള്‍ ഒരു ചോദ്യം ശേഷിക്കുന്നു മരുഭൂയില്‍ ശിവന്‍ ആരാണ്?...അവിടെ ഉള്ള ശിവലയം ഏതാണ്.? അത് മക്കയിലെ കബ ആണോ. ? വ്യഖ്യനിക്കുന്നവര്‍ പിടിക്കുന്നത്‌ പുലി വാല് തന്നെ.

ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ചിലര്‍ ചെയ്യുന്ന വിദ്യകള്‍ അപാരം

മരു പ്രദേശത്ത് ഭോജ രാജന്‍ ആരാധിച്ച ശിവാലയം ഏതാണ് ?

ശിവ ലിംഗം ഏതാണ് ?

ഭവിഷ്യ പുരാണം ത്രിപുരാ അസുരന്റെ പുനര്‍ജന്മ ആയിട്ടാണ് മഹാമദനെ കാണുന്നത് ...കാര്യം അങ്ങെനെ ആണു എന്ന് ഇതിന്റെ പ്രാചാരകര്‍ പറയുമോ ? അസുരന്‍ എന്നാ വാക്കിന്റെ അര്‍ത്ഥം ഇവര്‍ക്ക് അറിയില്ലേ. ?

മ്ലേച്ച ധര്‍മം , മ്ലേച്ച ആചാര്യന്‍, പിശാച്ച ധര്‍മം , മോക്ഷം കിട്ടും എന്ന് കരുതി യുദ്ധം ചെയ്തു മരിക്കുന്നവര്‍ . അക്രോഷിക്കുന്നവര്‍ , തകര്‍ക്കുന്നവര്‍ എന്നിങ്ങേനെ ഒക്കെ ഉള്ള പ്രയോഗങ്ങള്‍ ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിന്റെ അനുയായികളെ പറ്റി പറയുന്നു അതൊക്കെ ശരി ആണോ ?

ഭവിഷ്യ പുരാണത്തിലെ ഏതെങ്കിലും ഒരു ശ്ലോകം പൊക്കി പിടിച്ചു നടക്കുമ്പോള്‍ അതിന്റെ മുന്നിലും പിന്നിലും ഉള്ള വരികള്‍ എങ്കിലും വായിച്ചു നോക്കു. എന്നിട്ട് തീരുമാനിക്ക് ഇത്തരം പ്രചരണം തങ്ങള്‍ക്ക് ഗുണമോ ദോഷമോ വരുത്തുക എന്ന്

-*-*-*-*-*-*-*-*-*-*-*-*
മറ്റൊരു കള്ള പ്രചാരണം ..
-*-*-*-*-*-*-*-*-*-*-*-*
(ഭോജരാഞ ഉവാച )
നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

മ്ലെചൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രൂപിണെ

ത്വാമാഹി കിങ്കരം വിദ്ധിശരാര്തര്‍മപാഗതം

(പ്രതിസര്ഗ പര്‍വ്വം )

'അല്ലയോ മനുഷ്യ രാശിയുടെ അഭിമാനമേ,അറേബ്യാ നിവാസി,നാന്‍ നിന്നെ വന്ദിക്കുന്നു .പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിചിരിക്കുന്നു.മ്ലെച്ചന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു അല്ലയോ സചിതാനന്ദ സ്വോരൂപമേ ,ഞാന്‍ അവിടത്തെ എളിയ ദാസനാണ്. അങ്ങയുടെ പാതചരണങ്ങളില്‍ പതിച്ച ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിചാലും.'

=================
ഇങ്ങെനെ വ്യാഖ്യാനിച്ചവനെ ചാണകം വാരി എറിയണം.

ഗിരിജാ നാദന്‍ =പര്‍വത പുത്രി ആയ പാര്‍വതിയുടെ നാദന്‍ (ശിവന്‍ ) എപ്പോഴാണ് മുഹമ്മദ്‌ ആയതു. ?
സച്ചിടാനന്ത മൂര്‍ത്തി ആയ ശിവന്‍ എപ്പോഴാണ് മുഹമ്മദ്‌ ആയതു ?

ത്രിപുരാ അസുര നാശകാന്‍ =പുരാണത്തില്‍ ത്രിപുരാ അസുരനെ നശിപ്പിച്ചത് മുഹമ്മടോ അതോ ശിവനോ ?

ബഹു മായ പ്രവര്തിതം = മായയാല്‍ പ്രവര്‍ത്തിക്കുന്നവര്‍.....മുഹമ്മദ്‌ എപ്പോഴാണ് മായയാല്‍ പ്രവര്‍ത്തിക്കുന്ന അര്‍ദനാരീശ്വരന്‍ ആയതു ?

ബുദ്ധിദോഷികളെ നിങ്ങള്‍ എന്തോ വലുതെന്നും പറഞ്ഞു പൊക്കി കൊണ്ട് വരുന്നതിലെ സത്യം മനസിലായില്ലേ? നിങ്ങള്‍ പിടിക്കുന്നത്‌ പുലിവാല് തന്നെ ..

പോസ്റ്റ്‌ തയ്യാറാക്കിയത് - സനല്‍
=================
ഇത്തരം തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കുക, സുഹുര്തുകള്‍ക്കും ഷെയര്‍ ചെയ്യുക 

ശുഭ വചനം

കടപ്പാട്:  Panchajanyam

Saturday, September 1, 2012

അയ്യങ്കാളിയുടെ ഹിന്ദുത്വ ചിന്ത


കടപ്പാട്: Panchajanyam

    അധഃസ്ഥിത സമുദായക്കാര്‍ ഹിന്ദുത്വം പറഞ്ഞാലോ, ഹിന്ദുവായി ജീവിച്ചാലോ അതിലെന്തോ പൊരുത്തക്കേടുണ്ടെന്നാണ്‌ ചിലര്‍ ഉറപ്പിച്ചു പറയുന്നത്‌. അധഃസ്ഥിതര്‍ക്ക്‌ എങ്ങനെ ഹിന്ദുവാകാന്‍ കഴിയും? അവര്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആകണം. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്‌. ഹിന്ദുമതത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ട്‌. ക്രിസ്തുമതത്തിലും ഇസ്ലാമിലും അയിത്തവും തൊട്ടുകൂടായ്മയും ഇല്ല. ക്ഷേത്രങ്ങളില്‍ അധഃസ്ഥിതര്‍ക്ക്‌ ആരാധനാ സ്വാതന്ത്ര്യമില്ല. ഇതെല്ലാം കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ്‌. എന്നാലും അധഃസ്ഥിതര്‍ക്ക്‌ ചേക്കാറാവുന്ന സ്ഥലം ക്രിസ്ത്യന്‍ മുസ്ലീം ജനക്കൂട്ടമാണെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം.

അയ്യങ്കാളിയെ മതംമാറ്റാനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സാല്‍വേഷന്‍ ആര്‍മിയുടെ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്ന ക്ലാറ കീസാണ്‌ അയ്യങ്കാളിയെ മതംമാറ്റാന്‍ ശ്രമിച്ചവരില്‍ പ്രമുഖ. ഇക്കാലത്ത്‌ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്‌. 1905 മുതല്‍ 1917 വരെ തിരുവിതാംകൂര്‍ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്നു ക്ലാര കീസ്‌. അവര്‍ കവടിയാറില്‍ വിളിച്ചുചേര്‍ത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ അയ്യങ്കാളിയെ ക്ഷണിച്ചു. പ്രലോഭിപ്പിച്ച്‌ അയ്യങ്കാളിയെ മതംമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്‌. പ്രാര്‍ത്ഥനയോഗത്തില്‍ അയ്യങ്കാളി തന്റെ അനുഭവവും നിലപാടും വ്യക്തമാക്കി. ഈ സംഭവം അയ്യങ്കാളിയെ ഗാഢമായി ചിന്തിപ്പിച്ചു. പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ക്രിസ്തുമതം സ്വീകരിക്കണോ; ഹിന്ദുവായി തുടര്‍ന്ന്‌ അവകാശപ്രക്ഷോഭങ്ങള്‍ നടത്തി തന്റെ ജനതയെ സ്വതന്ത്രരാക്കണോ? അയ്യങ്കാളി സ്വയം ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്‌. ഒരു വിപ്ലവകാരിയുടെ മുഴുവന്‍ ഖ്യാതിയും ഇക്കാലത്ത്‌ അയ്യങ്കാളിക്കുണ്ടായിരുന്നു. അയ്യങ്കാളി വിപ്ലവകാരിയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മതം മാറുകയില്ല; മതംമാറ്റത്തെ എതിര്‍ക്കുകയും ചെയ്യും.

കവടിയാറിലെ പ്രാര്‍ത്ഥനാപരിപാടിയില്‍ വെച്ച്‌ മതം മാറാന്‍ അയ്യങ്കാളിയെ നിര്‍ബന്ധിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹം ഒരു നിവേദനം തയ്യാറാക്കി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ സമര്‍പ്പിച്ചു. അതില്‍ തന്നെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിച്ചുവെന്നും തെറ്റായ ഇത്തരം നടപടിയെ രാജകീയ വിളംബരം വഴി തടയണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്നാം സ്വാതന്ത്ര്യസമരമെന്ന്‌ വിളിക്കപ്പെടുന്ന 1857 ലെ പ്രക്ഷോഭത്തിനുശേഷം വിക്ടോറിയ രാജ്ഞി പാശ്ചാത്യ മിഷണറിമാരുടെ മതംമാറ്റ പ്രവര്‍ത്തികളെ തന്റെ വിളംബരത്തിലൂടെ തടഞ്ഞിട്ടുണ്ടെന്ന്‌ അയ്യങ്കാളി മഹാരാജാവിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ നിവേദനത്തിനു ലഭിച്ച മറുപടിയില്‍ മിഷണറിമാര്‍ ആരേയും നിര്‍ബന്ധിച്ച്‌ മതംമാറ്റം നടത്തരുതെന്നും സ്വയമേവ ഉള്ള മതംമാറ്റത്തെ ആരും തടയരുതെന്നും പറഞ്ഞു. ഈ രാജകീയ അനുശാസനം ഇന്നും പ്രസക്തമല്ലേ? മിഷണറിമാര്‍ ആരേയും മതംമാറാന്‍ നിര്‍ബന്ധിക്കുന്നില്ല; എല്ലാവരും സ്വയമേവ മതം മാറിക്കൊണ്ടിരിക്കുന്നു! മതം മാറ്റത്തിനെതിരായ ഒരധഃസ്ഥിത വര്‍ഗ്ഗ നേതാവിന്റെ ശബ്ദം അയ്യങ്കാളിയില്‍നിന്നുമാണ്‌ ആദ്യമായി ഉണ്ടായത്‌.

കരുമാടിക്കുട്ടന്‍ ക്ഷേത്രം


ആലപ്പുഴ ജില്ലയില്‍ തകഴിക്ക് പോകുന്ന വഴിക്കാണ് കരുമാടിക്കുട്ടന്‍ ക്ഷേത്രം. തോട്ടുവക്കത്ത് ധ്യാനനിമഗ്നനായി ഇരിക്കുന്ന പാതി പ്രതിമയാണ് കരുമാടിക്കുട്ടന്‍. ബുദ്ധപ്രതിമയാണെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമത കേന്ദ്രം അമ്പലപ്പുഴക്ക് തെക്കുമാറിയുള്ള പുറക്കാടായിരുന്നത്രേ. അങ്ങനെയായിരിക്കണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്. കാലപഴക്കം കൊണ്ട് പറഞ്ഞു പറഞ്ഞു ബുദ്ധന്‍ കുട്ടനായി.

ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തില്‍ കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് നവീന കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ്. പ്രതിമയില്‍ പണ്ട് ഒരു ആനകുത്തിയതായും കുത്തേറ്റ് കുട്ടന്റെ ശരീരത്തിന്റെ പകുതി ഭാഗം അടര്‍ന്നുപോയി ശരീരം പകുത്തുപോയതണെന്നും പറയപ്പെടുന്നു. ആനകുത്തിയതിന് ശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കൂടാരവും മതിലുമൊക്കെ കെട്ടി.

കരുമാടിക്കുട്ടന്റെ അടുത്തായി രണ്ടു അമ്പലങ്ങള്‍ ഉണ്ട്. ഒന്ന് ശങ്കര നാരായണ മൂര്‍ത്തീ ക്ഷേത്രം. ഈ ക്ഷേത്രത്തിനു മുമ്പിലെ കല്‍വിളക്ക്‌ തെക്ക് ദിശയിലേക്കു നീങ്ങുന്നുണ്ട് എന്ന് പറയുന്നു. നടവാതിലിനു നേരെ നിര്‍ത്തിയിരുന്ന ആ വിളക്ക് ഇപ്പോള്‍ അര മീറ്റര്‍ എങ്കിലും തെക്ക് ഭാഗത്തേക്ക് മാറിയാണ് നില്‍ക്കുന്നത് നമുക്ക് വ്യക്തമായി കാണുകയും ചെയ്യാം. അടുത്തത് കാമപുരത്ത് കാവ് ഭദ്രകാളി ക്ഷേത്രം. രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ നൂറു മീറ്റര്‍ പോലും അകലമില്ല .

Tuesday, August 28, 2012

കണ്ണൂര്‍: ചാല ടാങ്കര്‍ അപകടം


കണ്ണൂരില്‍ അപകടം നടന്ന സ്ഥലം ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്‌, കെ.രഞ്ചിത്ത്‌ എന്നിവര്‍ സന്ദര്‍ശിക്കുന്നു

Monday, August 27, 2012

ഓണക്കിറ്റ്‌ വിതരണം


അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ വടക്കന്തറയില്‍ നടന്ന ഓണക്കിറ്റ്‌ വിതരണം ആര്‍എസ്‌എസ്‌ വിഭാഗ്സഹശാരീരിക്‌ ശിക്ഷണ്‍പ്രമുഖ്‌ കെ.സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു.

സത്യപ്രകാശം

Sunday, August 26, 2012

ഗൃഹനാഥന്റെ മരണം: മൂന്ന് പെണ്‍കുട്ടികളടങ്ങുന്ന കുടുംബം ദുരിതക്കയത്തില്‍


വെള്ളിക്കോത്ത്: ഗൃഹനാഥന്റെ അകാല മരണം ഏല്പിച്ച ദുരിതത്തില്‍നിന്ന് കരകയറാനാകാതെ വീട്ടമ്മയും മൂന്ന് പെണ്‍കുട്ടികളും. അജാനൂര്‍ പഞ്ചായത്തിലെ കിഴക്കെ വെള്ളിക്കോത്ത് താമസിക്കുന്ന 'മാണി നിലയ'ത്തിലെ ലീലയും മൂന്ന് പെണ്‍മക്കളുമാണ് ദുരിതം പേറുന്നത്. 

ആറുമാസം മുമ്പായിരുന്ന ലീലയുടെ ഭര്‍ത്താവ് ലോഹിതാക്ഷന് ഗുരുതരമായി പൊള്ളലേറ്റത്. ദീര്‍ഘകാലം ചികിത്സ നടത്തിയെങ്കിലും 2012 മെയ് ഒന്നിന് ഇദ്ദേഹം മരിച്ചു. നിര്‍മാണ തൊഴിലാളിയായിരുന്ന ലോഹിതാക്ഷന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചികിത്സയ്ക്കുവേണ്ടി സമ്പാദ്യം മുഴുവനും ചെലവഴിക്കേണ്ടി വന്നു. ഒടുവില്‍ വീടിരിക്കുന്ന ആകെയുള്ള അഞ്ചുസെന്റ് സ്ഥലം പണയപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ കടമെടുക്കേണ്ടതായും വന്നു. 

ലോഹിതാക്ഷന്റെ മരണത്തോടെ തീര്‍ത്തും അനാഥമായിത്തീര്‍ന്ന ഇവര്‍ക്കുമുന്നില്‍ ജീവിതം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. അത്യാവശ്യം തയ്യല്‍ ജോലി ചെയ്താണ് ആഹാരം കഴിക്കാനുള്ള വക കണ്ടെത്തുന്നത്. കടം പെരുകി ആകെയുള്ള സമ്പാദ്യമായ വീടും നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയിലാണിവര്‍. മൂത്ത പെണ്‍കുട്ടി അഖില ഇപ്രാവശ്യം പത്താംതരം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഇളയ കുട്ടികളായ അനിലയും അതുല്യയും എട്ടാംതരത്തിലും ആറാം തരത്തിലുമായി പഠിക്കുന്നു. കുട്ടികളുടെ പഠനം തുടര്‍ന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ലീല പറയുന്നു. 

കടപ്പാട്: mathrubhumi.com


"സഹായം എത്തിക്കാന്‍ തല്പര്യപെടുന്നവര്‍  ഹിന്ദു ഐക്ക്യ വേദിയുമായി ബന്ദപെടുക"
hinduvedhi@gmail.com   (or)  post a comment below

ഓണവില്ല്


ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമർപ്പിക്കലാണ് തിരുവനന്തപുരത്തെ ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്. ഓണവില്ല് എന്ന താളവാദ്യത്തിന്റെ മാതൃകയിലാണ് ഇത് ഉണ്ടാക്കപ്പെടുന്നത്. തുടർന്ന് ഇതിൽ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു.

കേരളത്തിൽ ജന്മി-നാടുവാഴി കുടുംബങ്ങളിൽ അതാതു പ്രദേശത്തെ ആശാരിമാർ ഓണക്കാഴ്ച്ചയായി നൽകിയിരുന്നത് ഓണവില്ലായിരുന്നു. തിരുവനന്തപുരത്തെ രാജാക്കന്മാർ രാജ്യം ശ്രീപദ്മനാഭന്ന് അടിയറ വച്ചപ്പോൾ ഓണവില്ല് സമർപ്പണവും ഭഗവത്പാദത്തിലേക്കു നീക്കിവച്ചതുകൊണ്ടുമാകാം ഈ ആചാരം അമ്പലത്തിൽ നടന്നുവരുന്നത്. ഈ ആചാരത്തിന് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളതെന്ന് കരുതുന്നു. കരമനയിൽ വാണിയംമൂല മൂത്താശാരി കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയാറാക്കൽ. മഹാവിഷ്ണുവിൻറെ സൌമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് തയാറാക്കുന്നത്.

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് അയക്കുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.

ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.


പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയാറാക്കുന്നത് കടമ്പ് വൃക്ഷത്തിൻറെ തടിയിലാണ്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് ക്ഷേത്രത്തിൽ നിന്നും വാങ്ങി വീടുകളിൽ സൂക്ഷിച്ചാൽ ഐശ്വര്യം കൂടുമെന്ന വിശ്വാസവും ഉണ്ട്.

പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ അനന്തശയനം, ലക്ഷ്മി, താടക, കാവൽഭൂതങ്ങൾ, മഹർഷി തുടങ്ങിയ ചിത്രങ്ങൾ ഇതിൽ വരയ്ക്കും. ഇത്തരം എട്ടുവില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ തിരുവോണദിനത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു. ആറുവില്ലുകൾ നരസിംഹം, ശ്രീരാമമൂർത്തി, ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളിലും ചാർത്തുന്നു.

തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് കൊണ്ടുപോകും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം. പത്മനാഭപുരം കൊട്ടാരത്തിൽ ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം

പോസ്റ്റ്‌ തയ്യാറാക്കിയത് - ഇന്ദു വാസുദേവ്‌ 


കടപ്പാട്: Panchajanyam


Thursday, August 23, 2012

Wednesday, August 22, 2012

വൈഷ്ണവാശ്രമത്തില്‍ അണയാതെ കത്തുന്ന ദീപം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍


484 വര്‍ഷമായി അസമിലെ വൈഷ്ണവാശ്രമത്തില്‍ അണയാതെ കത്തുന്ന ദീപം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു. കുറച്ചു ദിവസം മുമ്പാണ് അണയാവിളക്ക് റെക്കോഡില്‍ ഔദ്യോഗികമായി സ്ഥാനം പിടിച്ചത്. 1528ല്‍ തെളിയിച്ച ദീപം അന്നു മുതല്‍ അണയാതെ സൂക്ഷിക്കുകയാണ്. പണ്ഡിതനായ ശ്രീശ്രീ മാധബ്‌ദേവ, അസം സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീമന്ത ശങ്കര്‍ദേവയും ചേര്‍ന്നാണ് 1528 ല്‍ നംഗറില്‍ ദീപം തെളിച്ചത്.


കടപ്പാട്: Panchajanyam

പൊന്നോണം വരവായി


പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ 
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ 

പൂ കൊണ്ടു മൂടും പൊന്നിന്‍ ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം 
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ 

മാരിവില്‍ മാല മാനപൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ‍തീരത്തില്‍ 
തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ
പൂക്കളം പാടിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ 


കടപ്പാട്: Panchajanyam


Tuesday, August 21, 2012

വിനായക ചതുര്‍ഥി



ഇന്ന് ( 21/08/2012) വിനായക ചതുര്‍ഥി


ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ

ചിങ്ങമാസത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. പ്രധാന ആരാധനാ മൂര്‍ത്തി ഗണപതി(ഗണേശന്‍) ആയതിനാല്‍ ഗണേശ ചതുര്‍ഥി എന്നും ഇതിന് പേരുണ്ട്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ്‌ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത്.

ഈ ദിവസം ആളുകള്‍ ഗണപതി വിഗ്രഹങ്ങള്‍ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുര്‍ഥി ദിവസത്തേത്തുടര്‍ന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നില്‍ക്കുന്നു.

ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങല്‍ സമാപിക്കുന്നു. അടുത്ത വര്‍ഷവും ഗണപതി വരണേയെന്ന പ്രാര്‍ത്ഥനയോടെയാണ് വിഗ്രഹങ്ങള്‍ഒഴുക്കിവിടുന്നത്. 

കടപ്പാട്: Hindu Aikya Vedi

Friday, August 17, 2012

ചിങ്ങം ഒന്ന്‍


ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഒാണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല. സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.

മറ്റൊരു മാസത്തിനും കിട്ടാത്ത സ്വീകരണം ചിങ്ങത്തിനു ലഭിക്കുന്നു. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്ന് വീടുകളില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ചിങ്ങത്തിനുള്ള ഹൃദയപൂര്‍വമായ വരവേല്‍പ്പാണ്. പണ്ടുകാലത്താണെങ്കില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം ചുക്കിലിയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും. പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാ ക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഐശ്വര്യകാലമായ ചിങ്ങത്തില്‍ മാംസം ഉപേക്ഷിക്കണമെന്നു കരുതിയാവാം ആടിയറുതി ദിവസം മാംസം പാചകം ചെയ്യുന്ന പതിവുമുണ്ട്.

കര്‍ഷക കുടുംബങ്ങള്‍ക്ക് ഉത്സവകാലമാണ് ചിങ്ങം. കൊയ്ത്തും മെതിയുമൊക്കെ യായി ആരവമൊഴിഞ്ഞ നിമിഷമുണ്ടാവില്ല. കലവറകളും പത്തായങ്ങളും നിറയുന്ന കാലം. നേന്ത്രന്‍കായുടെയും മറ്റു ചേമ്പ്, ചേന, കാച്ചില്‍, കൂര്‍ക്ക തുടങ്ങി കിഴങ്ങുവര്‍ഗങ്ങളുടെയും ധാരാളിത്തം. എല്ലാം വീട്ടില്‍ത്തന്നെ നട്ടുനനച്ചുവളര്‍ത്തിയിരുന്ന കാലത്ത് ചിങ്ങം സമൃദ്ധമായിരുന്നു. ഇന്നും അന്യനാട്ടില്‍നിന്നു വരുന്ന പച്ചക്കറി കൊണ്ടായാലും ചിങ്ങത്തെ സമൃദ്ധമാക്കാറുണ്ട് മലയാളി.

ഒാണം. ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഉത്സവം. ചിങ്ങത്തിന്റെ പ്രൌഢി പകുതിമുക്കാലും ഒാണമാസമെന്ന നിലയിലാണ്. ഒാണം പോലൊന്ന് മലയാളികള്‍ക്കു വേറെയില്ല. എല്ലാം കൊണ്ട് ജീവിതം നിറസമ്പന്നവും ആഘോഷഭരിതവു മാകുന്ന കാലം. പൂക്കളും പൂവിളികളുമായി ഒാണത്തിരക്കുകളുമായി നാടിന്റെ മുഖച്ഛായ തന്നെ മാറും.

Thursday, August 16, 2012

ചിങ്ങം ഒന്ന്‍




നാളെ (2012 ആഗസ്റ്റ് 17) ചിങ്ങമാസം ഒന്നാം തീയതിയാണ്. വറുതികളുടേതായ ആടി മാസം പോയി സന്തോഷത്തിന്റെ ആവണി മാസം പിറക്കുന്ന ദിനം. മലയാളികൾ ആണ്ടു പിറപ്പ് ദിനമായി ആഘോഷിക്കുന്നതാണ് ചിങ്ങം ഒന്ന്. ഐശ്വര്യ സന്പദ് സമൃദ്ധമായ പുതുവർഷത്തെ വരവേൽക്കാൻ മലയാളി വീട്ടമ്മമാർ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇന്ന്. ആടിയറുതി ദിനത്തിൽ വീടുകൾ പൊടിയും മാറാലയും നീക്കി ചായമടിച്ച് കഴുകി വൃത്തിയാക്കി വയ്ക്കും. പഴയ കലങ്ങളും ചൂലും മുറവും ഒക്കെ പ്രതീകാത്മകമായി കള‍ഞ്ഞ് പുതിയവ വാങ്ങി ഉപയോഗിച്ച് തുടങ്ങാനും ആവണിപ്പൊൻ പുലരി ശുഭദിനമായാണ് കരുതിപ്പോരുന്നത്.

മുന്പ് കാലവർഷം കൃത്യമായി പെയ്തിരുന്ന, കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്. (ഇന്ന് കാലവർഷം കനിയാത്തതിനാൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളും വരൾച്ചയുടെ പിടിയിലാണ്).

ഓണാഘോഷം നടക്കുന്ന മാസമാണ് ചിങ്ങം. ശ്രീകൃഷ്ണ ജയന്തി ദിനവും ചിങ്ങത്തിലാണ്. ചിങ്ങപ്പുലരിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ട്.

ഓണത്തുന്പികൾ പാറിപ്പറക്കുന്ന പൂക്കൾ വിട‌ർന്നു വിലസി നിൽക്കുന്ന സുന്ദരപ്രകൃതിയാണ് ചിങ്ങത്തിലേത്. കാർഷിക കേരളത്തിൽ അറയും പറയും നിറഞ്ഞു നിന്ന കാലം. ഇന്നിപ്പോൾ മലയാള നാട്ടിൽ ഓണമുണ്ണാൻ അരിയും പച്ചക്കറികളും ഓണപ്പൂക്കളമൊരുക്കാൻ പൂക്കളുമെല്ലാം തമിഴ്നാട്ടിലും മറ്റും നിന്ന് വാങ്ങി വരേണ്ട കാലഘട്ടമാണ്.

Wednesday, August 15, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍

അസുലഭ ദിനത്തിന്റെ ഓര്‍മയില്‍
ഇന്ന്‌ നാം രാജ്യത്തിന്റെ 66-ാ‍ം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌. എന്നു വെച്ചാല്‍ ബ്രിട്ടീഷുകാരന്റെ കാലടിച്ചുവട്ടില്‍ നിന്ന്‌ ഭാരതത്തിന്റെ സ്വത്വം നെഞ്ചിലേറ്റി അതിന്റെ വായുവും വെള്ളവും സ്വീകരിക്കാന്‍ ഒരു തടസ്സവുമില്ലാത്ത അവകാശം നമുക്ക്‌ കൈവന്നതിന്റെ 65-ാ‍ം വാര്‍ഷികം. അടിമത്തത്തിന്റെ കരാളതകളില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിലേക്ക്‌ ഒരു പാതിരാത്രിയില്‍ നാം പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നമുക്ക്‌ വെളിച്ചമായി പ്രൗഢപാരമ്പര്യത്തിന്റെ, കറയറ്റ ദേശസ്നേഹത്തിന്റെ, വിജ്രംഭരിതമായ അഭിമാനബോധത്തിന്റെ, ആര്‍ദ്രമായ സ്നേഹത്തിന്റെ, അനുപമമായ മാനവികതയുടെ ദീപസ്തംഭങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിന്റെ പ്രഭയില്‍ തപ്പിത്തടയാതെ, തടസ്സങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ നമുക്കു സാധിച്ചിരുന്നു. അത്‌ ഈ രാഷ്ട്രത്തിന്റെ അസ്മിതയുടെ നിദര്‍ശനമായിരുന്നു. ആര്‍ക്കും അപഹരിച്ചുകൊണ്ടു പോകാനാവാത്ത അക്ഷയ ഖാനിയാണ്‌ ആ അസ്മിത.

സ്വാതന്ത്ര്യം നേടുകയും രാഷ്ട്രീയാധികാരത്തിന്റെ തേനൂറും വഴികളിലൂടെ നാം സഞ്ചാരം തുടങ്ങുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്താനുഭവത്തേക്കാള്‍ കൊടിയവേദനയായിരിക്കുന്നു. ലോകത്തിന്‌ വെളിച്ചം പകരാന്‍ പോന്ന സംസ്കാരധന്യതയുടെ പ്രൗഢോജ്വല വശങ്ങളൊക്കെ എത്രവേഗം കൊട്ടിയടയ്ക്കാമെന്ന ചിന്താഗതിയായിരുന്നു അധികാരം കിട്ടിയവര്‍ക്കുണ്ടായത്‌. അതുകൊണ്ടുതന്നെ ദൂരക്കാഴ്ചയില്ലാത്ത, അപഹാസ്യമായ രീതിവിന്യാസങ്ങളുണ്ടായി. സര്‍വധര്‍മ സമഭാവനയെന്ന പൂമരക്കൊമ്പിന്റെ സൗന്ദര്യം ദര്‍ശിച്ച്‌ കൂടുതല്‍ മാനവികതയിലേക്ക്‌ ഉയരുന്നതിനുപകരം ആ കൊമ്പുതന്നെ വെട്ടി വീഴ്ത്തുകയായിരുന്നു. പകരം സ്വാര്‍ത്ഥതയുടെ തുരുത്തുകളുണ്ടാക്കുകയും അവിടെ വന്‍ മാളികകള്‍ പണിതുയര്‍ത്തുകയും ചെയ്തു. ഓരോ മാളികയിലും ഉള്ളവര്‍ സ്വന്തം സുഖത്തിന്‌ വേണ്ടിയുള്ള അക്ഷീണ പരിശ്രമത്തില്‍ ഏര്‍പ്പെടുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇന്ത്യയെന്ന വികാരം കേവലം വാക്കുകളിലും ചുമരെഴുത്തുകളിലും മുദ്രാവാക്യങ്ങളിലും മാത്രമാവുകയും അത്‌ ഹൃദയത്തില്‍ പടര്‍ത്താതിരിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്തത്തേക്കാള്‍ മ്ലേച്ഛമായ അനുഭവങ്ങളായി. ആര്‍ക്കും യഥേഷ്ടം എന്തും ചെയ്യാനുള്ള അവകാശമാണ്‌ സ്വാതന്ത്ര്യം എന്നതിലേക്കും വ്യാഖ്യാനങ്ങള്‍ നീണ്ടു. ഇന്ത്യയെ എങ്ങനെ ഇന്ത്യയല്ലാതാക്കി മാറ്റാം എന്നായി ചിന്ത. തരംപാര്‍ത്തു കഴിയുന്ന വിദ്രോഹ ശക്തികള്‍ക്ക്‌ എളുപ്പത്തില്‍ കയറിക്കൂടാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രഗാത്രത്തെ തിന്നുതീര്‍ക്കുന്ന വൈറസുകള്‍ക്കെതിരെ ശക്തിയുക്തം പ്രതികരിക്കാനുള്ള ആന്റിബോഡി നിര്‍മാണത്തിന്‌ തുനിയുന്നവരെ എങ്ങനെയും ഒതുക്കാനാണ്‌ ശ്രമിച്ചത്‌; ഇപ്പോഴും ശ്രമിക്കുന്നതും. സ്വാതന്ത്ര്യം നേടിത്തന്നത്‌ തങ്ങളാണെന്ന്‌ അവകാശപ്പെട്ട്‌ കൊടിയും പിടിച്ച്‌ നടക്കുന്ന രാഷ്ട്രീയ കക്ഷിക്കാണ്‌ ഏറിയകൂറും ഇതിന്റെ ഉത്തരവാദിത്തം.

Tuesday, August 14, 2012

ഇരിട്ടിയില്‍ ആശ്വാസമായി സ്വയം സേവകര്‍.


ഇരിട്ടിയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനം നടത്തി

ഇരിട്ടി: കനത്തമഴയും, ഉരുള്‍ പൊട്ടലും ദുരിതം വിതച്ച ഇരിട്ടി മേഖലയില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഇരിട്ടി സേവാഭാരതി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. അപ്രതീക്ഷിത പ്രളയത്തില്‍ ജന ജീവിതം ദുസ്സഹമായ പ്രദേശങ്ങളില്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പം ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് സജീവനും സന്ദര്‍ശനം നടത്തി.
വെള്ളപ്പൊക്കം മൂലം കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ ഇരിട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ എല്ലാ ദിവസവും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. രാവിലെ 7 മണി മുതല്‍ രാത്രി 10 വരെ നീളുന്ന കുടിവെള്ള വിതരണം സതീശന്‍ പുന്നാട്, കൈതേരി രതീശന്‍, അരുണ്‍, സജേഷ്, നിഥിന്‍, വിവേക്, ഗോകുല്‍, അജിത്ത് തുടങ്ങിയവര്‍ നേതൃത്വത്തിലാണ് നടത്തുന്നത്.



കടപ്പാട്: Kerala Online News

Sunday, August 12, 2012

ഓണക്കാലം


     വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. അവിടെയാണ് ഓണത്തിന്റെ മാഹാത്മ്യം.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.

ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.


കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.

അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.

Saturday, August 11, 2012

Khudiram Bose - First Freedom Fighter





Today is the death anniversary of Khudiram Bose. 
He was the youngest and first freedom fighter who was hung by the British.Respect