Showing posts with label Hindu News. Show all posts
Showing posts with label Hindu News. Show all posts

Saturday, September 1, 2012

അയ്യങ്കാളിയുടെ ഹിന്ദുത്വ ചിന്ത


കടപ്പാട്: Panchajanyam

    അധഃസ്ഥിത സമുദായക്കാര്‍ ഹിന്ദുത്വം പറഞ്ഞാലോ, ഹിന്ദുവായി ജീവിച്ചാലോ അതിലെന്തോ പൊരുത്തക്കേടുണ്ടെന്നാണ്‌ ചിലര്‍ ഉറപ്പിച്ചു പറയുന്നത്‌. അധഃസ്ഥിതര്‍ക്ക്‌ എങ്ങനെ ഹിന്ദുവാകാന്‍ കഴിയും? അവര്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആകണം. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്‌. ഹിന്ദുമതത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ട്‌. ക്രിസ്തുമതത്തിലും ഇസ്ലാമിലും അയിത്തവും തൊട്ടുകൂടായ്മയും ഇല്ല. ക്ഷേത്രങ്ങളില്‍ അധഃസ്ഥിതര്‍ക്ക്‌ ആരാധനാ സ്വാതന്ത്ര്യമില്ല. ഇതെല്ലാം കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ്‌. എന്നാലും അധഃസ്ഥിതര്‍ക്ക്‌ ചേക്കാറാവുന്ന സ്ഥലം ക്രിസ്ത്യന്‍ മുസ്ലീം ജനക്കൂട്ടമാണെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം.

അയ്യങ്കാളിയെ മതംമാറ്റാനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സാല്‍വേഷന്‍ ആര്‍മിയുടെ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്ന ക്ലാറ കീസാണ്‌ അയ്യങ്കാളിയെ മതംമാറ്റാന്‍ ശ്രമിച്ചവരില്‍ പ്രമുഖ. ഇക്കാലത്ത്‌ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്‌. 1905 മുതല്‍ 1917 വരെ തിരുവിതാംകൂര്‍ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്നു ക്ലാര കീസ്‌. അവര്‍ കവടിയാറില്‍ വിളിച്ചുചേര്‍ത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ അയ്യങ്കാളിയെ ക്ഷണിച്ചു. പ്രലോഭിപ്പിച്ച്‌ അയ്യങ്കാളിയെ മതംമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്‌. പ്രാര്‍ത്ഥനയോഗത്തില്‍ അയ്യങ്കാളി തന്റെ അനുഭവവും നിലപാടും വ്യക്തമാക്കി. ഈ സംഭവം അയ്യങ്കാളിയെ ഗാഢമായി ചിന്തിപ്പിച്ചു. പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ക്രിസ്തുമതം സ്വീകരിക്കണോ; ഹിന്ദുവായി തുടര്‍ന്ന്‌ അവകാശപ്രക്ഷോഭങ്ങള്‍ നടത്തി തന്റെ ജനതയെ സ്വതന്ത്രരാക്കണോ? അയ്യങ്കാളി സ്വയം ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്‌. ഒരു വിപ്ലവകാരിയുടെ മുഴുവന്‍ ഖ്യാതിയും ഇക്കാലത്ത്‌ അയ്യങ്കാളിക്കുണ്ടായിരുന്നു. അയ്യങ്കാളി വിപ്ലവകാരിയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മതം മാറുകയില്ല; മതംമാറ്റത്തെ എതിര്‍ക്കുകയും ചെയ്യും.

കവടിയാറിലെ പ്രാര്‍ത്ഥനാപരിപാടിയില്‍ വെച്ച്‌ മതം മാറാന്‍ അയ്യങ്കാളിയെ നിര്‍ബന്ധിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹം ഒരു നിവേദനം തയ്യാറാക്കി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ സമര്‍പ്പിച്ചു. അതില്‍ തന്നെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിച്ചുവെന്നും തെറ്റായ ഇത്തരം നടപടിയെ രാജകീയ വിളംബരം വഴി തടയണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്നാം സ്വാതന്ത്ര്യസമരമെന്ന്‌ വിളിക്കപ്പെടുന്ന 1857 ലെ പ്രക്ഷോഭത്തിനുശേഷം വിക്ടോറിയ രാജ്ഞി പാശ്ചാത്യ മിഷണറിമാരുടെ മതംമാറ്റ പ്രവര്‍ത്തികളെ തന്റെ വിളംബരത്തിലൂടെ തടഞ്ഞിട്ടുണ്ടെന്ന്‌ അയ്യങ്കാളി മഹാരാജാവിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ നിവേദനത്തിനു ലഭിച്ച മറുപടിയില്‍ മിഷണറിമാര്‍ ആരേയും നിര്‍ബന്ധിച്ച്‌ മതംമാറ്റം നടത്തരുതെന്നും സ്വയമേവ ഉള്ള മതംമാറ്റത്തെ ആരും തടയരുതെന്നും പറഞ്ഞു. ഈ രാജകീയ അനുശാസനം ഇന്നും പ്രസക്തമല്ലേ? മിഷണറിമാര്‍ ആരേയും മതംമാറാന്‍ നിര്‍ബന്ധിക്കുന്നില്ല; എല്ലാവരും സ്വയമേവ മതം മാറിക്കൊണ്ടിരിക്കുന്നു! മതം മാറ്റത്തിനെതിരായ ഒരധഃസ്ഥിത വര്‍ഗ്ഗ നേതാവിന്റെ ശബ്ദം അയ്യങ്കാളിയില്‍നിന്നുമാണ്‌ ആദ്യമായി ഉണ്ടായത്‌.

Thursday, August 16, 2012

ചിങ്ങം ഒന്ന്‍




നാളെ (2012 ആഗസ്റ്റ് 17) ചിങ്ങമാസം ഒന്നാം തീയതിയാണ്. വറുതികളുടേതായ ആടി മാസം പോയി സന്തോഷത്തിന്റെ ആവണി മാസം പിറക്കുന്ന ദിനം. മലയാളികൾ ആണ്ടു പിറപ്പ് ദിനമായി ആഘോഷിക്കുന്നതാണ് ചിങ്ങം ഒന്ന്. ഐശ്വര്യ സന്പദ് സമൃദ്ധമായ പുതുവർഷത്തെ വരവേൽക്കാൻ മലയാളി വീട്ടമ്മമാർ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇന്ന്. ആടിയറുതി ദിനത്തിൽ വീടുകൾ പൊടിയും മാറാലയും നീക്കി ചായമടിച്ച് കഴുകി വൃത്തിയാക്കി വയ്ക്കും. പഴയ കലങ്ങളും ചൂലും മുറവും ഒക്കെ പ്രതീകാത്മകമായി കള‍ഞ്ഞ് പുതിയവ വാങ്ങി ഉപയോഗിച്ച് തുടങ്ങാനും ആവണിപ്പൊൻ പുലരി ശുഭദിനമായാണ് കരുതിപ്പോരുന്നത്.

മുന്പ് കാലവർഷം കൃത്യമായി പെയ്തിരുന്ന, കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്. (ഇന്ന് കാലവർഷം കനിയാത്തതിനാൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളും വരൾച്ചയുടെ പിടിയിലാണ്).

ഓണാഘോഷം നടക്കുന്ന മാസമാണ് ചിങ്ങം. ശ്രീകൃഷ്ണ ജയന്തി ദിനവും ചിങ്ങത്തിലാണ്. ചിങ്ങപ്പുലരിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ട്.

ഓണത്തുന്പികൾ പാറിപ്പറക്കുന്ന പൂക്കൾ വിട‌ർന്നു വിലസി നിൽക്കുന്ന സുന്ദരപ്രകൃതിയാണ് ചിങ്ങത്തിലേത്. കാർഷിക കേരളത്തിൽ അറയും പറയും നിറഞ്ഞു നിന്ന കാലം. ഇന്നിപ്പോൾ മലയാള നാട്ടിൽ ഓണമുണ്ണാൻ അരിയും പച്ചക്കറികളും ഓണപ്പൂക്കളമൊരുക്കാൻ പൂക്കളുമെല്ലാം തമിഴ്നാട്ടിലും മറ്റും നിന്ന് വാങ്ങി വരേണ്ട കാലഘട്ടമാണ്.

Monday, July 16, 2012

കര്‍ക്കടകം ഒന്ന്




     കര്‍ക്കടകം ഒന്ന്. മനസിനെ പവിത്രീകരിക്കുവാനും ശരീരത്തെ വിമലീകരിക്കുവാനുമുള്ള ശുഭ മുഹൂര്‍ത്തം ശുഭാരംഭിക്കുവാനുള്ള ദിവസം. ഈ മാസം തന്നെ ആണ് കര്‍ക്കിടക ചികിത്സയുടെ സമാരംഭവും കുറിക്കുന്നത്. കര്‍ക്കടക മാസത്തിലെ രാമായണ പാരായണം മനസിനെ പവിത്രീകരിക്കുമ്പോള്‍ കര്‍ക്കടക ചികിത്സ ശരീരത്തെ വിമലീകരിക്കുന്നു. അതിനാല്‍ വിശ്വാസികള്‍ രാമായണ പാരായണം ചെയ്ത്, സാധിക്കുന്ന രീതിയില്‍ ഉള്ള ചികിത്സകളും പത്യങ്ങളും നോക്കി ശരീരത്തെ വിമലീകരിച്ച്, നല്ല ഒരു ചിങ്ങമാസത്തിലേക്ക് സുഖദമായി കടന്നു ചെല്ലാന്‍ എല്ലാവരെയും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇന്ന് മുതല്‍ അടുത്ത മുപ്പത്തിരണ്ട് ദിവസം മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം രാമായണ ശീലുകള്‍ അലയടിക്കട്ടെ, അങ്ങനെ മനസും ശരീരവും പ്രകൃതിയും സര്‍വ ജീവജാലങ്ങളും പവിത്രീകരിക്കപ്പെടട്ടെ. അതിനായി സാക്ഷാല്‍ ശ്രീരാമചന്ദ്ര ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ.

Wednesday, June 27, 2012

അമര്‍നാഥ്‌ യാത്രക്ക്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകര്‍


      ശ്രീനഗര്‍: ജൂണ്‍ 24 ന്‌ ആരംഭിക്കുന്ന അമര്‍നാഥ്‌ യാത്രക്ക്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.പഹല്‍ഗാം അടിവാര ക്യാമ്പില്‍ നടന്ന തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര സ്പെഷല്‍ സെക്രട്ടറി അശോക്‌ ചാഡ തെക്കന്‍ കാശ്മീരിലെ പഹല്‍ഗാം അടിവാരക്യാമ്പില്‍നിന്നും ഉത്തര കാശ്മീരിലെ പിര്‍പാഞ്ചലിലുള്ള അമര്‍നാഥ്‌ ഗുഹവരെയുള്ള മഞ്ഞ്‌ മൂടിക്കിടക്കുന്ന പാതകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 10 നകം പൂര്‍ത്തിയാകുമെന്നും അധികൃതരറിയിച്ചു.

സമാധാനപൂര്‍ണമായ യാത്രക്കുവേണ്ടി പോലീസ്‌, അര്‍ദ്ധസൈനികര്‍, സൈനികര്‍ തുടങ്ങിയവരുടെ എല്ലാവിധ സഹായവും ആവശ്യപ്പെട്ടതായി ചാഡ പറഞ്ഞു. ജൂണ്‍ 24 ന്‌ ആരംഭിച്ച്‌ ഓഗസ്റ്റ്‌ രണ്ടിന്‌ അവസാനിക്കുന്ന അമര്‍നാഥ്‌ തീര്‍ത്ഥാടനത്തിന്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന്‌ മൂന്ന്‌ ലക്ഷം തീര്‍ത്ഥാടകരാണ്‌ അപേക്ഷിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന ചന്ദാന്‍വരി, ശേഷാങ്ങ്‌, പഞ്ചരണി, അമര്‍നാഥ്‌ ഗുഹ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ക്കാവശ്യമായ അരി, പഞ്ചസാര, ഗോതമ്പ്‌, വിറക്‌, മരുന്നുകള്‍, ഓക്സിജന്‍ സിലണ്ടറുകള്‍, ടെന്റ്‌, കുടിവെള്ളം തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ സംഭരിച്ച്‌ വയ്ക്കണമെന്ന്‌ വിവിധ വകുപ്പുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. തീര്‍ത്ഥാടകര്‍ക്ക്‌ ആശയവിനിമയത്തിനും സുരക്ഷക്കുമായി ബിഎസ്‌എന്‍എല്ലിന്റെ സാറ്റലൈറ്റ്‌ ടവറുകളും സ്ഥാപിക്കും.
മുന്‍കാല റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിക്കൊണ്ട്‌ കഴിഞ്ഞവര്‍ഷം 6,30,000 തീര്‍ത്ഥാടകരാണ്‌ അമര്‍നാഥ്‌ യാത്രക്കെത്തിയിരുന്നത്‌.

കടപ്പാട് : Janmabhumi

Sunday, June 10, 2012

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍…


      ക്ഷേത്രദര്‍ശനത്തിനുപോകുന്ന ഭക്തര്‍മാരെല്ലാം തന്നെ വെറും കയ്യോടെ ക്ഷേത്രത്തിലെത്തുന്നത്‌ ഒട്ടും ശരിയല്ല. ലൗകീകമായി ചിന്തിക്കുമ്പോള്‍പോലും നമ്മളെക്കാള്‍ വലിയ ആളുകളെ കാര്യാര്‍ത്ഥമായി കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യം എന്ന നിലയ്ക്ക്‌ ഫലമൂലാദികളോ പച്ചകറികളോ മറ്റു പദാര്‍ത്ഥങ്ങളോ കൊണ്ടുപോകാറുണ്ടല്ലോ. ഇവിടെയാകട്ടെ ജീവിതത്തിന്റെ ഏകആശ്രയവും രക്ഷിതാവും ആയ ആരാധ്യദൈവത്തെ കാണാനാണുപോകുന്നത്‌. എന്നുവെച്ച്‌ ഈശ്വരന്‍ ഒരിക്കലും എനിക്ക്‌ ഇന്നത്‌ വേണം എന്നു പറയില്ല. ഭക്തന്റെ കഴിവനുസരിച്ച്‌, സൗകര്യമനുസരിച്ച്‌, ആത്മാര്‍ത്ഥത അനുസരിച്ച്‌ എന്തുചെയ്താലും അദ്ദേഹമതിനെ സസന്തോഷം സ്വീകരിക്കുന്നു. ആനയെ നടക്കിരുത്തിയാലും ആരാധനയ്ക്കുള്ള പൂക്കളെ നടയ്ക്കല്‍ വച്ചാലും അദ്ദേഹത്തിന്‌ ഭാവവിത്യാസമൊന്നുമില്ല. പല ക്ഷേത്രങ്ങളിലും പലപല വഴിപാടുകള്‍ക്കു പ്രധാന്യം കല്‍പ്പിച്ചിട്ടുണ്ടെങ്കിലും ചില വഴിപാടുകള്‍ പൊതുവെ നടത്തപ്പെടുന്നവയാണ്‌.

വഴിപാട്‌ എന്ന പദം ആത്മാര്‍ത്ഥതയില്ലാതെ ചെയ്യുന്ന പ്രവൃത്തിയെന്ന അര്‍ത്ഥത്തില്‍ ഒരു ശൈലിയായി മാറിയിരിക്കുന്നു. അത്‌ അങ്ങിനെവരാന്‍ കാരണം നമ്മളൊക്കെ വഴിപാടിനു കൊടുക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലാതെയാണ്‌. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാണ്‌. എങ്കിലും കാലാകാലങ്ങളായി യഥാര്‍ത്ഥ ഭക്തിയോടും വിശ്വാസത്തോടുംകൂടി നടത്തപ്പെടുന്ന വഴിപാടുകള്‍ക്ക്‌ ഫലം കാണാറുണ്ട്‌. നാമജപം തന്നെ മോക്ഷത്തിനുള്ള ഉപാധിയാണ്‌. ഒരു നിഷ്കാമകര്‍മ്മമാണ്‌; ത്യാഗമാണ്‌; അതുകൊണ്ടുതന്നെ അതൊരു യജ്ഞവുമാണ്‌. നാമജപത്തിലെ ഹോമദ്രവ്യങ്ങള്‍ നമ്മുടെ സമയവും ഊര്‍ജ്ജവുമാണ്‌. വഴിപാടുകള്‍ നാമജപത്തെക്കാള്‍ ഉത്കൃഷ്ടമായ യജ്ഞമാണ്‌. ഹോമദ്രവ്യം നമുക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ധനമോ ഫലമോ പൂക്കളോ ആയിരിക്കും. വഴിപാടിന്റെ മൂല്യം വര്‍ദ്ധിക്കുന്തോറും നമ്മുടെ ത്യാഗത്തിന്റെ ആഴവും വര്‍ദ്ധിക്കുന്നു. ത്യാഗം കൂടുന്തോറും നമ്മില്‍ നിഷ്കാമ കര്‍മ്മസ്വഭാവം ഉയര്‍ന്നുവരുന്നു. അത്‌ ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള ഒരു വഴിയാണ്‌. കലികാലത്തില്‍ നാമജപം തന്നെ മോക്ഷദായകമാണ്‌.

Wednesday, June 6, 2012

ഭഗവത്ഗീതാ നിരോധനം തള്ളിയ വിധി ചോദ്യംചെയ്യില്ലെന്ന്‌ റഷ്യ


   മോസ്കോ: ലോകത്തെ മുഴുവന്‍ ഹിന്ദുമതവിശ്വാസികളുടെയും വികാരത്തെ മാനിച്ച്‌ ഭഗവത്ഗീത പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചു. ഭഗവത്ഗീതയുടെ തര്‍ജമ നിരോധിക്കണമെന്ന കേസില്‍ അപ്പീലിന്‌ പോകില്ലെന്ന്‌ റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ്‌ ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തെപ്പോലും ബാധിച്ച പ്രശ്നത്തിന്‌ വിരാമമാകുന്നത്‌.

ഭഗവത്ഗീതക്ക്‌ അനുകൂലമായ കീഴ്ക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന്‌ ടോംസ്ക്‌ സൈബീരിയന്‍ സിറ്റിയിലെ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 2011 ജൂണില്‍ ഈ കേസിന്‌ തുടക്കമിട്ടത്‌ ടോംസ്ക്‌ പ്രവിശ്യയിലെ പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസില്‍നിന്നായിരുന്നു. തീവ്രവാദ സാഹിത്യമാണ്‌ ഭഗവത്ഗീത ഉള്‍ക്കൊള്ളുന്നതെന്നും നിരീശ്വരവാദികളെ പുച്ഛിക്കുന്നതും സാമൂഹിക അസമത്വം വളര്‍ത്തുന്നതുമാണ്‌ ഭഗവത്ഗീതയുടെ സാരാംശം എന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാല്‍ ഇത്‌ സംബന്ധിച്ച പരാതി ജില്ലാ കോടതിയും കീഴ്ക്കോടതിയും തള്ളിയിരുന്നു. നിയമവാഴ്ചക്കെതിരാണ്‌ ഭഗവത്ഗീതക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതിയെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ജില്ലാ കോടതി പരാതിക്കാരുടെ വാദം തള്ളിയത്‌.

‘വികാരപരമായ പ്രശ്നത്തിന്‌ യുക്തിപൂര്‍വമായ മറുപടി’ എന്നാണ്‌ കീഴ്ക്കോടതിയും വാദം തള്ളിയതോടെ ഇന്ത്യ പ്രതികരിച്ചത്‌. ഭഗവത്ഗീത പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ റഷ്യന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

1788 ലാണ്‌ ഭഗവത്ഗീത ആദ്യമായി റഷ്യന്‍ ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യുന്നത്‌. പിന്നീടും പുനഃപ്രസിദ്ധീകരണങ്ങള്‍ ഭഗവത്ഗീതക്ക്‌ റഷ്യയില്‍ ഉണ്ടായിട്ടുണ്ട്‌.

കടപ്പാട് : Janmabhumi

Tuesday, May 22, 2012

ഗംഗാനദിയുടെ ശുചീകരണത്തിനായി 2500കോടി രൂപ അനുവദിക്കും


            നശിച്ചുകൊണ്ടിരിക്കുന്ന ഗംഗാനദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഉര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗംഗാനദിയെ സംരക്ഷിക്കുന്നതിനായി 2500കോടി രൂപയുടെ പദ്ധികള്‍ക്ക്‌ തുടക്കമിടുമെന്ന്‌ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ അറിയിച്ചു.
ഗംഗാനദിയുടെ ശുചീകരണത്തിനായി മുന്മ്പ്‌ 2677 കോടിരൂപ അനുവദിച്ചിരുന്നതായും,1342 കോടിരൂപ ഉത്തര്‍പ്രദേശില്‍ മാലിന്യ സംസ്ക്കരണ നിലയങ്ങളും മറ്റും നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുമെന്ന്‌ നടരാജന്‍ പറഞ്ഞു. കുംഭമേളയെ മുന്‍നിര്‍ത്തികൊണ്ട്‌ മാലിന്യമുക്ത ഗംഗാ എന്ന വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഗാ,യമുന, സരസ്വതി തുടങ്ങിയ നദികളുടെ സംഗമം എന്ന വിഷയത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി.
ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ ഗംഗാ പുനരുദ്ധാണ്‍ എന്ന പരിപാടിയുടെ മാരത്തോണ്‍ ഓട്ടത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.ആറ്‌ ഘട്ടമുളള ശുചീകരണ പ്രവര്‍ത്തനം ഏപ്രില്‍ 24ന്‌ ഗോമുകില്‍ നിന്നാരംഭിച്ച്‌ പശ്ചിമബംഗാളിലെ പുണ്യസ്ഥലമായഗംഗാ സാഗറില്‍ അവസാനിക്കും.

കടപ്പാട് : Janmabhumi

Friday, May 18, 2012

ആരാണ് ഹിന്ദു ?


ആരാണ് ഹിന്ദു 

ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.

ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു..... സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു.

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

Wednesday, May 2, 2012

വിശ്വവിഖ്യാത പൂരം



വടക്കുംനാഥന്റെ വിശാലമായ വീഥിയില്‍ വന്നണയുന്ന വാദ്യസംഘങ്ങള്‍. പുരുഷാരം നിറയുന്ന പൂരപ്പറമ്പില്‍ പാദമൂന്നാന്‍ പഴുതില്ല. കണ്ണിനിമ്പം കലരുന്ന ‘കരി’ക്കൂട്ടങ്ങള്‍. പാണ്ടിമേളപ്പകിട്ടില്‍ പകലോനുതിര്‍ക്കുന്ന പൊരിവെയില്‍. പട്ടുക്കുടയുമായി പുണ്യം ചൊരിയുന്ന പാരിന്റെ ദേവതകള്‍. തെക്കേ ഗോപുരം തിങ്ങിനിറഞ്ഞ്‌ താളവട്ടവുമായിവരുന്ന തട്ടകക്കാരുടെ തിമര്‍പ്പ്‌. കുടമാറ്റത്തിന്റെ കമനീയ കൗതുക വട്ടം. മഠത്തില്‍ വരവിന്റെ മന്ത്രധ്വനിയും, മികവാര്‍ന്ന മേളം കൊഴുക്കുന്ന മതില്‍ക്കെട്ടിനകത്തെ ഇലഞ്ഞിച്ചുവട്ടില്‍ മതിമറന്ന്‌ മനുഷ്യസമുദ്രവും. പെരുവനത്തിന്റെ പുകള്‍പെറ്റ പാണ്ടിയും. അന്നമനടയുടെ അനര്‍ഗള പ്രവാഹമായ പഞ്ചവാദ്യവും പൂരത്തിന്റെ പുണ്യം തന്നെ.


Tuesday, May 1, 2012

വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍


Prevention of Communal and Targeted Violence
 (Access to Justice and reparations) 
Bill  2011
[അഥവാ]
ഹിന്ദു  സംഹാര ബില്‍ 


Next Crusial action from   Congress  (U.P.A)  Govt. against Hindu Janatha

മതേതര രാഷ്ട്രത്തെ അപമാനിക്കുന്ന ഈ ബില്ലിനെതിരെ.....
ഹിന്ദു സമുദായത്തെ  ഹിംസിക്കുന്ന ഈ ബില്ലിനെതിരെ ശക്തിയായി പ്രതികരിക്കൂ!!

ഇതിന്‌ ഒമ്പത്‌ അധ്യായങ്ങളും 318 വകുപ്പുകളും ഉണ്ട്‌. ബില്ലിലെ ചില കാര്യങ്ങള്‍ മാത്രം ഉദ്ധരിയ്ക്കാം.

1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്തന്‍റെ  കാമഭ്രാന്തിന്‌ ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത്‌ ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു.

2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട്‌ ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത്‌ കുറ്റമാണ്‌.

3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന്‌ അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട്‌ അവര്‍ക്ക്‌ സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്‌.

4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്‌.

5. രാഷ്ട്രത്തിന്‍റെ  മൊത്തം സമ്പത്തിന്‍റെ  ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത്‌ ലോകപ്രശസ്തി നേടിയ അഴിമതി!)

6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്‍റെ  ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും.

Saturday, April 28, 2012

ശാഖ വാര്‍ഷിക ബൈടക്


നമസ്തേ
പ്രിയ ബന്ധു ,
പള്ളിക്കല്‍ ശാഖയുടെ വാര്‍ഷിക ബൈടക് 30-04-2012 , 5 . 30 pm നു പള്ളിക്കല്‍ ക്ഷേത്ര ഓടിറ്റൊരിയത്തില്‍ വെച്ച് നടത്തുന്ന വിവരം എല്ലാ സ്വയം സേവകരും , സംഘാ ബന്ധുക്കള്ളും അറിഞ്ഞു കാണുമല്ലോ ബൈടകില്‍ ജില്ല സേവ പ്രേമുക് R വേണു ചേട്ടന്‍ പങ്കെടുക്കുന്നു . എല്ലാവരും ബൈടക്നായി തയ്യാറാകണംഎന്ന് അറിക്കുന്നു

എന്ന് ശാഖ കര്യവഹ്

കടപാട് : Rss പള്ളിക്കല്‍


അന്തര്‍ദിവ്യത

\
സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മതഗ്രന്ഥമായി ഉപനിഷത്തുകളെ വ്യാഖ്യാനിക്കുന്നു. പ്രകൃതിയുടെ കെട്ടുപാടുകളില്‍നിന്ന്‌ മോചിതനാകുക, ദൗര്‍ബല്യങ്ങള്‍ തള്ളിനീക്കുക. ഇപ്പോഴേ നിങ്ങള്‍ക്കീ സ്വാതന്ത്ര്യമുണ്ടെന്നും ഇത്‌ കാട്ടിത്തരുന്നു. ഇതിലുള്ള ഉപദേശങ്ങളുടെ മറ്റൊരു സവിശേഷതയാണിത്‌. നിങ്ങളൊരു ദ്വൈതിയാണ്‌; സാരമില്ല. സ്വാഭാവികമായിത്തന്നെ ആത്മാവ്‌ പൂര്‍ണമാണെന്ന്‌ നിങ്ങള്‍ക്ക്‌ സമ്മതിക്കാതെ തരമില്ല. ആത്മാവ്‌ അതിന്റെ ചില പ്രവൃത്തികളിലൂടെ സങ്കോചിച്ചിരിക്കുകയാണ്‌. വാസ്തവത്തില്‍, രാമാനുജന്റെ സങ്കോചവികാസവാദം ഇന്നത്തെ പരിണാമവാദികള്‍ പറയുന്ന വികാസവും ആദിമപ്രത്യാഗമവും തന്നെ. ആത്മാവ്‌ പിന്‍വാങ്ങുന്നു, സങ്കോചിക്കുന്നതായി തോന്നുന്നു. അതിന്റെ ശക്തികള്‍ ഭവിഷ്യത്തായിത്തീരുന്നു. സ്വന്തം സത്പ്രവൃത്തിയിലൂടെയും സദ്‌ വിചാരങ്ങളിലൂടെയും വീണ്ടും ആത്മാവ്‌ വികസിക്കുന്നു; നൈസര്‍ഗ്ഗികമായ അതിന്റെ പൂര്‍ണത പ്രകാശിപ്പിക്കുന്നു. അദ്വൈതി വരുത്തുന്ന ഒരേ ഒരു മാറ്റമാണിത്‌; അയാള്‍ പ്രകൃതിയിലാണ്‌ പരിണാമമംഗീകരിക്കുന്നത്‌, ആത്മാവിലല്ല. ഒരു മറയും അതിലൊരു ചെറിയ ദ്വാരവും സങ്കല്‍പിക്കുക. അതിന്റെ പിന്നില്‍നിന്ന്‌ ഈ വലിയ സദസ്സ്‌ നോക്കിക്കാണുന്ന ഒരു മനുഷ്യനാണ്‌ ഞാന്‍. ഇവിടെ വളരെക്കുറിച്ച്‌ മുഖങ്ങളേ എനിക്ക്‌ കാണാന്‍ കഴിയൂ. ആ ദ്വാരം ക്രമേണ വലുതാകുന്നുവെന്ന്‌ സങ്കല്‍പിക്കുക. അത്‌ വലുതാകുംതോറും ഈ സദസ്സ്‌ ഏറെയേറെ എനിക്ക്‌ വെളിപ്പെടുന്നു. ദ്വാരം വളര്‍ന്ന്‌ മറയോളമായാല്‍ മുഴുവനും കാണാം. ഒടുവില്‍ നിങ്ങളുടെയും എന്റെയും ഇടയ്ക്ക്‌ യാതൊന്നുമില്ല. എനിക്കും നിങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായില്ല. മാറ്റമെല്ലാം മറയ്ക്കായിരുന്നു. പരിണാമത്തെപ്പറ്റി അദ്വൈതിയുടെ നിലപാടിതാണ്‌; പ്രകൃതിയുടെ പരിണാമവും അന്തരാത്മാവിന്റെ ആവിര്‍ഭാവവും. ആത്മാവ്‌ ഒരുതരത്തിലും സങ്കോചിപ്പിക്കാവതല്ല. അപരിമിതമായ അതിന്‌ ഭേദമേല്‍ക്കില്ല. മായാമൂടുപടംകൊണ്ട്‌ അത്‌ മറയ്ക്കപ്പെട്ടപോലിരുന്നു എന്നുമാത്രം. ഈ മായാമൂടുപടം ഏറെയേറെ നോക്കുമ്പോള്‍ ആത്മാവിന്റെ സഹജവും സ്വാഭാവികവുമായ മഹത്വം വെളിപ്പെടുന്നു; കൂടുതല്‍ പ്രകടമാകുന്നു. ലോകം ഭാരതത്തില്‍ നിന്ന്‌ പഠിക്കാന്‍ കാത്തിരിക്കുന്ന ഒരേ ഒരു മഹാസിദ്ധാന്തമാണിത്‌. അവരൊന്തെക്കെപ്പറഞ്ഞാലും വീമ്പിളക്കാന്‍ നോക്കിയാലും നാള്‍ ചെല്ലുന്തോറും ഇത്‌ സമ്മതിക്കാതെ ഒരു സമുദായത്തിനും നിലനില്‍ക്കാനാവില്ലെന്ന്‌ അവര്‍ കണ്ടുപിടിക്കും. സര്‍വവും തല കീഴായിമാറുന്നത്‌ കാണുന്നില്ലേ? നല്ലതെന്ന്‌ സ്വയം തെളിയിക്കുന്നതുവരെ എല്ലാം ചീത്തതന്നെ എന്നെണ്ണുന്നതായിരുന്നു പതിവെന്നറിയാമല്ലോ. വിദ്യാഭ്യാസത്തിലും കുറ്റവാളിയെ ശിക്ഷിക്കുന്നതിനും ഭ്രാന്തിന്റെ ചികിത്സയിലും നാടോടിയായ രോഗചികിത്സയില്‍പ്പോലും അതായിരുന്നു പഴയ നിമയം? ഇന്നത്തെ നിയമമോ? നവീനനിയമം പറയുന്നു: സ്വയം ശരീരം രോഗമില്ലാത്തതാണ്‌. 
സ്വപ്രകൃതികൊണ്ടുതന്നെ അത്‌ രോഗത്തെ നശിപ്പിക്കുന്നു. ശരീരധാതുക്കളെ സംഭരിക്കാന്‍ തുണയ്ക്കുക, ഇതാണ്‌ ഔഷധത്തിന്‌ അങ്ങേയറ്റം ചെയ്യാവുന്നത്‌. കുറ്റവാളികളെക്കുറിച്ച്‌ അതെന്തു പറയുന്നു? കുറ്റവാളി എത്ര നീചനായാലും അവന്റെ ഉള്ളില്‍ ദിവ്യതയുണ്ടെന്നും, അവനോട്‌ അതനുസരിച്ച്‌ പെരുമാറണമെന്നും അത്‌ സിദ്ധാന്തിക്കുന്നു. ഈവക കാര്യങ്ങളൊക്കെ ഇങ്ങനെ മാറിവരികയാണ്‌. സ്വഭാവപരിഷ്കരണശാലകളും പ്രായശ്ചിത്താലയങ്ങളും ഇപ്പോള്‍ സ്ഥാപിക്കപ്പെടുന്നു. ഓരോന്നിനെക്കുറിച്ചും കഥ ഇതുതന്നെ. ബോധപൂര്‍വ്വമായോ അല്ലാതെയോ, മറ്റ്‌ രാജ്യങ്ങളിലും അന്തര്‍ദിവ്യതയെന്ന ഭാരതീയാശയം സ്വയം പ്രകടമാകുന്നുണ്ട്‌. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റത്തിന്‌ ഒരു മുഴുമാറ്റമേര്‍പ്പെടും. മനുഷ്യരാശിയുടെ കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിപ്പറയുക എന്നും മറ്റുമുള്ള വെറും പഴഞ്ചന്‍ ആശയങ്ങള്‍ പോയ്മറയുക തന്നെ വേണം. പാപമേ ഇല്ലെന്ന അതിനീചമായ ആശയം പ്രസംഗിക്കുന്നവന്‍ എന്ന്‌ ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എന്നെ ആക്ഷേപിച്ചിട്ടുണ്ട്‌. വളരെ നല്ലത്‌! ഈ കൂട്ടരുടെ തന്നെ പിന്‍ഗാമികള്‍ തിന്മയുടെയല്ല, നന്മയുടെ പ്രചാരകനെന്ന നിലയില്‍ എന്നെ അനുഗ്രഹിക്കും. തിന്മയുടെയല്ല, നന്മയുടെ ദേശികനാണ്‌ ഞാന്‍. ഇരുളിന്റെയല്ല, വെളിച്ചത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

- സ്വാമി വിവേകാനന്ദന്‍


കടപാട് : Janmabhumi

Friday, April 27, 2012

സ്വാമി വിവേകാനന്ദന്റെ 150-ആം ജന്മവാര്‍ഷികം


 സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ഭാരത പരിക്രമ യാത്രയ്ക്ക്‌ എറണാകുളം ബോട്ട്‌ ജെട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വാമി ഈശ്വരാനന്ദ വിവേകാനന്ദ സന്ദേശം നല്‍കുന്നു

Thursday, April 26, 2012

ഭ്രാന്താലയത്തിലെ ഭിഷഗ്വരന്‍!


ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനും സന്ദേശവാഹകനുമായിരുന്ന തുളസീ മഹാരാജ്‌ നിര്‍മലാനന്ദസ്വാമികളുടെ സമാധിദിനമാണിന്ന്‌. 1938 ഏപ്രില്‍ 26 നാണ്‌ സ്വാമികള്‍ സമാധിയായത്‌. തെക്കുനിന്ന്‌ വടക്കോട്ട്‌ ഒഴുകുന്ന നീളയുടെ തീരത്ത്‌ ഒറ്റപ്പാലത്താണ്‌ സ്വാമിയുടെ അന്ത്യവിശ്രമം.  സമാധികഴിഞ്ഞ്‌ 74 വര്‍ഷം പിന്നിടുമ്പോഴും കേരളജനതക്ക്‌ സ്വാമിയുടെ സംഭവാനകള്‍ പ്രചോദനമേകുന്നു. ജനങ്ങളുടെ ആദ്ധ്യാത്മിക പ്രബുദ്ധതക്ക്‌ വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രീരാമകൃഷ്ണപരമ്പരയിലെ പ്രഥമശിഷ്യനായിരുന്നു നിര്‍മലാനന്ദസ്വാമികള്‍. ‘അവനവനെ അവനവന്‍ തന്നെയാണ്‌ ഉയര്‍ത്തേണ്ടത്‌ ‘ എന്ന നിര്‍മലാനന്ദജിയുടെ സിദ്ധാന്തം ആണ്‌ പതിനാറ്‌ ശ്രീരാമകൃഷ്ണമഠങ്ങള്‍ക്ക്‌ കേരളത്തില്‍ ജന്മം നല്‍കാനും പരമഹംസ സന്ദേശം ഇവിടെ വേരുറപ്പിക്കാനും വഴിവച്ചത്‌. സ്വാമിജിയുടെ വ്യക്തിവൈഭവും ആദര്‍ശനിഷ്ഠയും നിശബ്ദവിപ്ലവത്തിലൂടെ അയിത്താചാരണത്തെ ഉന്മലനം ചെയ്തു. ശിവഭാവത്തില്‍ ജീവസേവ ചെയ്യുക മാത്രമായിരുന്നു ഈ രാമകൃഷ്ണശിഷ്യന്റെ ഉദ്ദേശ്യം.

കടപാട് : Janmabhumi

ഹിന്ദുത്വം മാത്രമല്ല ശെരി!